ജോഷിമഠിലെ വിള്ളല്‍; കെട്ടിടങ്ങള്‍ ഇന്ന് പൊളിച്ച് തുടങ്ങും

11:30 AM Jan 10, 2023 | Deepika.com
ഡെഹ്റാഡൂണ്‍: ഉത്തരാഖണ്ഡിലെ ചമോലി ജില്ലയിലുള്ള ജോഷിമഠിലെ വിള്ളല്‍വീണതും അപകടാവസ്ഥയിലുള്ളതുമായ കെട്ടിടങ്ങള്‍ ഇന്ന് പൊളിച്ചു തുടങ്ങും. പൊളിഞ്ഞ് വീഴാറായ കെട്ടിടങ്ങള്‍ മറ്റ് കെട്ടിടങ്ങള്‍ക്കുകൂടി ഭീഷണി സൃഷ്ടിക്കുന്ന സാഹചര്യത്തിലാണ് നീക്കം.

വിള്ളല്‍ വീണ രണ്ട് ഹോട്ടലുകളാണ് ആദ്യം പൊളിച്ചു നീക്കുക. അടിത്തറപൊളിഞ്ഞ മലാരി ഇന്‍, മൗണ്ട് വ്യൂ എന്നീ ഹോട്ടലുകള്‍ പൊളിക്കാനുള്ള നടപടി തുടങ്ങി. സംസ്ഥാന ദുരന്ത നിവാരണസേനയുടെ നേതൃത്വത്തിലാണ് നടപടികള്‍ നടക്കുക.

പ്രദേശത്തെ ഭൂമിയുടെ ഉറപ്പിന്‍റെ അടിസ്ഥാനത്തില്‍ ഡേയ്ഞ്ചര്‍, ബഫര്‍, സേഫ് എന്നീ മൂന്ന് സോണുകളായി തിരിച്ചാണ് പൊളിക്കല്‍ ഉള്‍പ്പെടെയുള്ള നടപടികള്‍ നടക്കുന്നത്.

മേഖലയിലെ 600ല്‍ അധികം കെട്ടിടങ്ങളിലാണ് വിള്ളല്‍ കണ്ടെത്തിയത്. ദുരന്ത സാധ്യത കണക്കിലെടുത്ത് പ്രദേശത്തെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായി നിര്‍ത്തിവച്ചിട്ടുണ്ട്.

ഇതുവരെ നാലായിരത്തോളം ആളുകളെ സുരക്ഷിത സ്ഥാനത്തേയ്ക്ക് മാറ്റിയതായി അധികൃതര്‍ അറിയിച്ചു.