ന്യൂഡൽഹി: മോസ്കോ-ഗോവ ചാർട്ടേർഡ് വിമാനത്തിലെ ബോംബ് ഭീഷണി വ്യാജം. ഭീഷണിയെ തുടർന്നു ഗുജറാത്തിലെ ജാംനഗറിൽ വിമാനം ഇറക്കിയിരുന്നു. ബോംബ് സ്ക്വാഡ് നടത്തിയ പരിശോധനയിൽ സ്ഫോടകവസ്തുക്കൾ ഒന്നും കണ്ടെത്തിയില്ല. യാത്രക്കാരുടെ ബാഗേജുകളും പരിശോധിച്ചു.
ചൊവ്വാഴ്ച രാവിലെ പത്തരയോടെ വിമാനം ഗോവയ്ക്ക് തിരിക്കും. 236 യാത്രക്കാരും എട്ടു ജീവനക്കാരുമാണ് വിമാനത്തിലുള്ളത്. റഷ്യൻ നടൻ ഓസ്കർ കുച്ചേരയും വിമാനത്തിലുണ്ട്. യാത്രക്കാർ എല്ലാവരും സുരക്ഷിതരാണെന്ന് അധികൃതർ അറിയിച്ചു.
ഗോവയിലെ എയർ ട്രാഫിക് കണ്ട്രോളിലേക്കാണ് ഇന്നലെ ബോംബ് ഭീഷണി സന്ദേശമെത്തിയത്. തുടർന്നു തിങ്കളാഴ്ച രാത്രി 9.49ന് വിമാനം സുരക്ഷിതമായി ജാംനഗർ വിമാനത്താവളത്തിൽ ഇറക്കുകയായിരുന്നു.
മോസ്കോ-ഗോവ വിമാനത്തിലെ ബോംബ് ഭീഷണി വ്യാജം
07:48 AM Jan 10, 2023 | Deepika.com