കവർച്ചക്കാരുമായി ഏറ്റുമുട്ടൽ; പോലീസ് കോൺസ്റ്റബിൾ കൊല്ലപ്പെട്ടു

02:34 AM Jan 10, 2023 | Deepika.com
ഫഗ്‌വാര: പഞ്ചാബിലെ ജലന്ധറിൽ മോഷ്ടാക്കളുമായുണ്ടായ ഏറ്റുമുട്ടലിൽ പോലീസ് കോൺസ്റ്റബിൾ കൊല്ലപ്പെട്ടു. ഫഗ്‌വാര സ്റ്റേഷനിലെ ഗൺമാനും കപൂർത്തല സ്വദേശിയുമായ കുൽദീപ് സിംഗ് ബജ്‌വ (28)ആണു കൊല്ലപ്പെട്ടത്.

തോക്കു ചൂണ്ടി കവർച്ച നടത്തി കാറിൽ രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ പിന്നാലെയെത്തിയ പോലീസ് സംഘത്തിനുനേർക്ക് കവർച്ചക്കാർ നിറയൊഴിക്കുകയായിരുന്നു. കുൽദീപ് സിംഗിന്‍റെ തുടയിലാണ് വെടിയേറ്റത്. ആശുപത്രിയിലെത്തുംമുന്പ് മരിച്ചു.

കവർച്ചക്കാരായ മൂന്നുപേരെ മുട്ടിനുതാഴെ വെടിവച്ചുവീഴ്ത്തിയശേഷം പിടികൂടി. ഇവരിൽ ഒരാൾ രക്ഷപ്പെട്ടു. കുൽദീപ് സിംഗിന്‍റെ നിര്യാണത്തിൽ അനുശോചിച്ച മുഖ്യമന്ത്രി ഭഗവന്ത് മൻ, കുടുംബത്തിന് ഒരു കോടി രൂപ ധനസഹായം നല്കുമെന്നു പ്രഖ്യാപിച്ചു.