"കുഴിമന്തി കഴിച്ചവർ നേരെ കുഴിയിലേക്ക്..'; സർക്കാരിനെ വിമർശിച്ച് സന്ദീപ് വാര്യർ

09:30 AM Jan 08, 2023 | Deepika.com
തിരുവനന്തപുരം: സംസ്ഥാന സർക്കാരിനെ രൂക്ഷമായി വിമർശിച്ച് ബിജെപി നേതാവ് സന്ദീപ് വാര്യർ. പിണറായി വിജയന്‍റെ ഭരണത്തിൽ കേരളം മാംസം തീരാറായ ഷവർമ കമ്പി പോലെയായെന്നും, സർക്കാർ കേരളത്തെ വൃത്തിയുള്ള ഭക്ഷണം പോലും ലഭിക്കാത്ത നാടാക്കി മാറ്റുകയാണെന്നും സന്ദീപ് വാര്യർ ഫേസ്ബുക്കിൽ കുറിച്ചു.

കുഴിമന്തി കഴിച്ചവർ നേരെ കുഴിയിലേക്ക് പോകുന്ന നാടായി കേരളം മാറുമ്പോഴും ആസ്ഥാന കമ്മിവിദൂഷകർക്ക് പരാതി കലോത്സവത്തിൽ കാളയിറച്ചി ഇല്ലാത്തതിനെ കുറിച്ചാണെന്നും ബിജെപി നേതാവ് കൂട്ടിച്ചേർത്തു.

ഫേസ്ബുക്ക്‌ പോസ്റ്റിന്‍റെ പൂർണരൂപം:

പിണറായി വിജയന്‍റെ ഏഴ് വർഷത്തെ ഭരണം ചുരണ്ടി ചുരണ്ടി കേരളത്തെ മാംസം തീരാറായ ഷവർമ കമ്പി പോലെ ആക്കിയിട്ടുണ്ട്. കുഴിമന്തി കഴിച്ചവർ നേരെ കുഴിയിലേക്ക് പോകുന്ന നാടായി കേരളം. വൃത്തിയുള്ള ഭക്ഷണം ലഭിക്കാത്ത, വിശ്വസിച്ച് കഴിക്കാൻ പറ്റാത്ത നാടായി കേരളം .

നാടൊട്ടുക്ക് കടം വാങ്ങി മൂക്കറ്റം കടത്തിൽ മുങ്ങിയ സംസ്ഥാനം, കടം വാങ്ങാൻ മാത്രം കടലാസ് കമ്പനി, പ്രത്യേകിച്ചൊരു പണിയും ചെയ്യാത്ത യുവജന കമ്മീഷൻ അധ്യക്ഷക്ക് ഒരു ലക്ഷം രൂപ ശമ്പളം, തകർന്ന കാർഷിക മേഖല, രൂക്ഷമായ വിലക്കയറ്റം. പക്ഷെ ആസ്ഥാന കമ്മിവിദൂഷകർക്ക് ആകെ പരാതി കലോത്സവത്തിൽ കാളയിറച്ചി വിളമ്പാത്തത്.