രാജ്യത്ത് എവിടെയിരുന്നും വോട്ട് ചെയ്യാം; പുതിയ സംവിധാനം ഒരുങ്ങുന്നു

03:35 PM Dec 29, 2022 | Deepika.com
ന്യൂഡല്‍ഹി: അന്യസംസ്ഥാനങ്ങളില്‍ കുടിയേറിപാര്‍ക്കുന്നവര്‍ക്ക് താമസിക്കുന്ന ഇടങ്ങളില്‍തന്നെ സ്വന്തം മണ്ഡലത്തിലെ വോട്ട് രേഖപ്പെടുത്താനുള്ള സംവിധാനമൊരുക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍. ഇക്കാര്യത്തെക്കുറിച്ച് വിശദമായി ചര്‍ച്ച ചെയ്യാന്‍ ജനുവരി 16ന് കമ്മീഷന്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗം വിളിച്ചു.

ഒരേ മെഷീനില്‍നിന്ന് 72 മണ്ഡലങ്ങളിലെ വോട്ട് രേഖപ്പെടുത്താന്‍ കഴിയുന്ന റിമോട്ട് ഇലക്ട്രോ
ണിക് വോട്ടിംഗ് മെഷീനാണ് കമ്മീഷന്‍ വികസിപ്പിച്ചത്. പദ്ധതിയുടെ വിശദവിവരങ്ങള്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് കൈമാറിയിട്ടുണ്ട്. ഇത് സംബന്ധിച്ച് ശനിയാഴ്ചയ്ക്കകം രേഖാമൂലം മറുപടി നല്‍കണമെന്നാണ് പാര്‍ട്ടികള്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശം.

പെരുമാറ്റചട്ടം നടപ്പിലാക്കല്‍, വോട്ടര്‍മാരെ തിരിച്ചറിയുക, വോട്ടെണ്ണല്‍ തുടങ്ങിയ കാര്യങ്ങളിലെ വെല്ലുവിളികള്‍ മറികടക്കാന്‍ രാഷ്ട്രീയപാര്‍ട്ടികളുടെ അഭിപ്രായങ്ങള്‍ സ്വീകരിക്കും.

രാജ്യത്ത് വിവിധ സംസ്ഥാനങ്ങളിലേക്ക് കുടിയേറിയവരുടെട കേന്ദ്രീകൃത വിവരങ്ങള്‍ ലഭ്യമല്ല എന്നതും പുതിയ സംവിധാനം നടപ്പിലാക്കാനൊരുങ്ങുന്ന കമ്മീഷന് മുമ്പിലെ പ്രധാന വെല്ലുവിളിയാണ്.