കേന്ദ്ര മന്ത്രിമാരെ പുകഴ്ത്തിയ അബ്ദുൾ വഹാബ് എംപിയെ തിരുത്തി ലീഗ്

07:41 PM Dec 21, 2022 | Deepika.com
കോഴിക്കോട്: കേന്ദ്ര മന്ത്രിമാരായ രാജീവ് ചന്ദ്രശേഖർ, വി. മുരളീധരൻ എന്നിവരെ പുകഴ്ത്തിയ പി.വി. അബ്ദുൾ വഹാബ് എംപിയെ തിരുത്തി മുസ്ലീം ലീഗ്. വഹാബിനോട് വിശദീകരണം ആവശ്യപ്പെട്ടതായി പാർട്ടി സംസ്ഥാന പ്രസിഡന്‍റ് പാണക്കാട് സയിദ് സാദിഖലി ഷിഹാബ് തങ്ങൾ വാർത്താക്കുറിപ്പിലൂടെ അറിയിച്ചു.

വഹാബ് നടത്തിയ പരാമർശത്തോട് പാർട്ടിക്ക് യോജിപ്പില്ലെന്നും ഏത് സാഹചര്യത്തിലാണ് പ്രസ്തുത പരാമർശം നടത്തിയതെന്ന് അദേഹത്തോട് ചോദിക്കുമെന്നും വാർത്താക്കുറിപ്പിൽ പാർട്ടി വ്യക്തമാക്കി.

രാജ്യസഭാ ചർച്ചയ്ക്കിടെ, കേന്ദ്രമന്ത്രി വി.മുരളീധരന്‍ കേരളത്തിന്‍റെ വികസനത്തിന് തടസം നില്‍ക്കുന്നുവെന്ന ജോണ്‍ ബ്രിട്ടാസ് എംപിയുടെ വാദം വഹാബ് തള്ളിയിരുന്നു. മുരളീധരന്‍ ഡൽഹിയിലെ കേരളത്തിന്‍റെ അംബാസഡറാണെന്നും സംസ്ഥാന സർക്കാരിനെതിരായ അദ്ദേഹത്തിന്‍റെ വിമർശനങ്ങളിൽ കഴമ്പുണ്ടെന്നും വഹാബ് രാജ്യസഭയിൽ പറഞ്ഞു.

"കേരളത്തിന് വേണ്ടി മികച്ച രീതിയിലാണ് മുരളീധരന്‍ പ്രവർത്തിക്കുന്നത്. സംസ്ഥാനത്തിന്‍റെ അംബാസഡറാണ് അദ്ദേഹം. കേരളത്തെ നന്നായി നോക്കുന്ന മന്ത്രി റോഡുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ കേരള സർക്കാരിനെ വിമർശിക്കുന്നുണ്ട്. അതിൽ വാസ്തവമുണ്ട്'- വഹാബ് അഭിപ്രായപ്പെട്ടു.