കണ്ണൂർ: മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ. രാഗേഷിന്റെ പത്നി പ്രിയാ വർഗീസിന് കണ്ണൂർ സർവകലാശാലയിൽ അസോസിയേറ്റ് പ്രഫസറായി നിയമനം നൽകിയ വിഷയത്തിൽ അന്തിമ തീരുമാനം സ്ക്രൂട്ടിനി സമിതി എടുക്കുമെന്ന് പ്രഖ്യാപിച്ച് അധികൃതർ. സർവകലാശാല സിൻഡിക്കേറ്റ് ആണ് ഈ തീരുമാനമെടുത്തത്.
പ്രിയ വർഗീസിന് അസോസിയേറ്റ് പ്രഫസർ തസ്തികയിൽ നിയമിതയാകാനുള്ള യോഗ്യതയില്ലെന്ന ഹൈക്കോടതി വിധിയുടെ തുടർനടപടി എടുക്കാനാണ് സ്ക്രൂട്ടിനി സമിതിയെ അധികാരപ്പെടുത്തിയിരിക്കുന്നത്. തസ്തികയിലേക്ക് വീണ്ടും അഭിമുഖം നടത്തില്ലെന്ന് അറിയിച്ചതിനാൽ, യോഗ്യതാ ലിസ്റ്റ് സ്ക്രൂട്ടിനി സമിതി വീണ്ടും പരിശോധിക്കും.
പ്രിയ നിയമനത്തിന് അയോഗ്യയാണെന്ന് സ്ക്രൂട്ടിനി സമിതി കണ്ടെത്തിയാൽ രണ്ടാം റാങ്കുകാരനായ ജോസഫ് സ്കറിയക്ക് നിയമനം ലഭിക്കും.
പ്രിയാ വർഗീസിന്റെ നിയമനം: തീരുമാനമെടുക്കാൻ സ്ക്രൂട്ടിനി സമിതി
04:46 PM Dec 20, 2022 | Deepika.com