ടീമിനുവേണ്ടി നിർണായകമായൊരു ഗോൾ നേടുകയും മറ്റൊന്നിന് വഴിയൊരുക്കുകയും ചെയ്ത മരിയ മാലാഖ അങ്ങനെ ഫുട്ബോൾ ചരിത്രത്തിന്റെ സുവർണപീഠത്തിലെ തന്റെ സ്ഥാനം ഒരിക്കൽ കൂടി ഉറപ്പിച്ചു.
അർജന്റീനയ്ക്കായി നാലാം ഫൈനലിലാണ് ഡി മരിയ ഗോൾ നേടുന്നത്. കഴിഞ്ഞവർഷം കോപ അമേരിക്ക ഫെെനലിൽ ബ്രസീലിനെതിരെ വിജയഗോൾ നേടിയ ഈ അർജന്റീനിയൻ മാലാഖ ഫൈനലിസിമ ട്രോഫിയിൽ ഇറ്റലിക്കെതിരെയും ലക്ഷ്യം കണ്ടിരുന്നു. 2008ൽ ബീജിംഗ് ഒളിംപിക്സിൽ അര്‍ജന്റീനയെ സ്വര്ണമണിയിച്ചതും അന്ന് 20 വയസ് മാത്രം പ്രായമുള്ള ഡി മരിയുടെ ഗോളായിരുന്നു.