വർക്കല ബിവറേജസ് ഔട്ട്‌ലെറ്റിലെ മോഷണം: രണ്ട് പേർ പിടിയിൽ

03:53 PM Dec 15, 2022 | Deepika.com
തിരുവനന്തപുരം: വർക്കല ബിവറേജസ് ഔട്ട്‌ലെറ്റിൽ നിന്ന് 60,000 രൂപ വില വരുന്ന മദ്യക്കുപ്പികൾ മോഷ്ടിച്ച കേസിലെ പ്രതികളായ രണ്ട് പേർ അറസ്റ്റിൽ. കോട്ടമൂല സ്വദേശികളായ അസീം(33), അജിത്ത്(25) എന്നിവരാണ് പിടിയിലായത്.

ഡിസംബർ 12-നാണ് മൂന്നംഗ സംഘം ബിവറേജസ് ഔട്ട്ലെറ്റിന്‍റെ ഗ്രിൽ തകർത്ത് അകത്ത് കയറി 61 മദ്യക്കുപ്പികൾ മോഷ്ടിച്ചത്. മാനേജറുടെ കാബിന് സമീപത്തെ അലമാരയിൽ സൂക്ഷിച്ചിരുന്ന വിലയേറിയ വിദേശമദ്യമാണ് ഇവർ മോഷ്ടിച്ചത്. 16 ലക്ഷം രൂപ സൂക്ഷിച്ചിരുന്ന ലോക്കർ തുറക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല.

കെട്ടിടത്തിലേക്കുള്ള വൈദ്യുത ബന്ധം വിച്ഛേദിച്ചിരുന്നതിനാൽ ഔട്ട്‌ലെറ്റിലെ സിസിടിവി പ്രവർത്തിച്ചിരുന്നില്ല. സമീപത്തുള്ള വ്യാപാര സ്ഥാപനങ്ങളിൽ നിന്ന് സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചാണ് പോലീസ് പ്രതികളെ തിരിച്ചറിഞ്ഞത്.