കർഷകരോടുള്ള അവഗണനയിൽ പ്രതിഷേധം; പ്രതിപക്ഷം സഭയിൽ നിന്ന് ഇറങ്ങിപ്പോയി

11:38 AM Dec 13, 2022 | Deepika.com
തിരുവനന്തപുരം: റബർ, നാളികേര കർഷകരോടുള്ള അവഗണനയിൽ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയിൽ നിന്ന് ഇറങ്ങിപ്പോയി.

വിലയിടിവ് മൂലം കർഷകർ അനുഭവിക്കുന്ന പ്രശ്നങ്ങൾ സഭ നിർത്തിവച്ച് ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം നൽകിയ അടിയന്തര പ്രമേയ നോട്ടീസിന്മേൽ ചർച്ച നടത്തിയ ശേഷമാണ് പ്രതിഷേധം അരങ്ങേറിയത്.

റബർ ഇറക്കുമതി കൂടുകയാണെന്നും നാളികേര സംഭരണത്തിനായി സംസ്ഥാന സർക്കാർ നടപടി എടുക്കുന്നില്ലെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ആരോപിച്ചു. കാർഷിക കടാശ്വാസ കമ്മീഷൻ സർക്കാർ നിർത്തലാക്കി. കഷ്ടകാലത്തിലൂടെ കർഷകർ കടന്ന് പോകുമ്പോൾ ജപ്തി നടപടികൾ ഒഴിവാക്കാൻ സർക്കാർ തയാറാകണമെന്നും സതീശൻ ആവശ്യപ്പെട്ടു.

വിലത്തകർച്ചയ്ക്ക് കാരണം കേന്ദ്ര നയങ്ങളും കാലാവസ്ഥാ വ്യതിയാനവുമാണെന്ന് കൃഷി മന്ത്രി പി. പ്രസാദ് മറുപടി നൽകി. 1788 കോടി രൂപ റബർ കർഷകർക്ക് നൽകിയെന്നും താങ്ങുവില ഉയർത്തുന്നതിൽ കേന്ദ്രത്തിന് നിഷേധാത്മക നിലപാട് ആണെന്നും മന്ത്രി പറഞ്ഞു.

സർക്കാർ കർഷകർക്കായി ഒന്നും ചെയ്യുന്നില്ലെന്നും ആളെ പറഞ്ഞ് പറ്റിക്കുകയാണെന്നും ആക്ഷേപിച്ചാണ് പ്രതിപക്ഷം സഭ വിട്ടിറങ്ങിയത്.