ലീഗ് വർഗീയ പാർട്ടിയല്ല; ഗുഡ് സർട്ടിഫിക്കറ്റുമായി സിപിഎം

06:14 PM Dec 09, 2022 | Deepika.com
തിരുവനന്തപുരം: മുസ്ലിം ലീഗ് വർഗീയ പാർട്ടിയാണെന്ന് കരുതുന്നില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. ന്യൂനപക്ഷങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്ന ജനാധിപത്യ പാർട്ടിയായാണ് ലീഗിനെ കണ്ടിരിക്കുന്നതെന്നും വർഗീയ പാർട്ടിയാണെന്ന് പറഞ്ഞിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

വിവിധ വിഷയങ്ങളിൽ യുഡിഎഫിൽ കലഹിച്ചിരിക്കുന്ന ലീഗിനെ പുകഴ്ത്തി സിപിഎം സംസ്ഥാന സെക്രട്ടറി ഒരിക്കൽ കൂടി രംഗത്തുവന്നത് പുതിയ രാഷ്ട്രീയ മാനങ്ങൾക്ക് വഴിവയ്ക്കുമെന്ന് ഉറപ്പാണ്.

ഏകീകൃത സിവിൽ കോഡിനെതിരേ രാജ്യസഭയിൽ പ്രതിഷേധിക്കാൻ കോണ്‍ഗ്രസ് അംഗങ്ങളിൽ ഒരാൾ പോലും ഉണ്ടായിരുന്നില്ലെന്ന് ലീഗ് എംപി പി.വി.അബ്ദുൾവഹാബ് വിമർശനം ഉന്നയിച്ച ദിവസം തന്നെയാണ് സിപിഎം സംസ്ഥാന സെക്രട്ടറിയുടെ ഗുഡ് സർട്ടിഫിക്കറ്റ്.

നേരത്തെ എൽഡിഎഫ് കണ്‍വീനർ ഇ.പി.ജയരാജനും ഒന്നിലധികം തവണ ലീഗിനെ പുകഴ്ത്തി രംഗത്തെത്തിയിരുന്നു. ലീഗിനെ എൽഡിഎഫിലേക്ക് ജയരാജൻ ക്ഷണിക്കുകയും ചെയ്തിരുന്നു.