ഷിംല: സർക്കാർ രൂപീകരണത്തിന് മേൽനോട്ടം വഹിക്കാൻ ഹിമാചൽ പ്രദേശിലെത്തിയ എഐസിസി നിരീക്ഷകൻ ഭൂപേഷ് ഭാഗലിനെതിരെ പ്രതിഷേധവുമായി കോൺഗ്രസ് പ്രവർത്തകർ. സംസ്ഥാനത്തെ നേതാക്കളുമായി ചർച്ച നടത്തി മടങ്ങിയ ഛത്തിസ്ഗഡ് മുഖ്യന്റെ കാർ, പിസിസി പ്രസിഡന്റ് പ്രതിഭാ സിംഗിന്റെ അനുയായികൾ തടഞ്ഞു.
മുൻ മുഖ്യമന്ത്രി വീരഭദ്ര സിംഗിന്റെ പത്നിയായ പ്രതിഭയെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുന്നില്ല എന്ന അഭ്യൂഹം പരന്നതിന് പിന്നാലെയാണ് ഭാഗലിന്റെ വാഹനം തടഞ്ഞത്. പ്രതിഷേധവുമായി കാറിന് മുമ്പിൽ നിലയുറപ്പിച്ച പ്രവർത്തകരെ നേതാക്കളെത്തി അനുനയിപ്പിച്ചാണ് മാറ്റിയത്.
തെരഞ്ഞെടുപ്പിൽ മത്സരിക്കാതെ പാർട്ടിയെ നയിച്ച പ്രതിഭയ്ക്ക് പകരം നിയമസഭാകക്ഷിയിൽ അംഗമായ ഒരു നേതാവിനെത്തന്നെ മുഖ്യമന്ത്രിയാക്കാനാണ് പാർട്ടി നീക്കം. ഇതിനിടെ, മുഖ്യമന്ത്രി ആരാകുമെന്ന് സംസ്ഥാനത്തുള്ളവർ തീരുമാനിക്കുമെന്ന് പ്രതിഭ സിംഗ് പ്രസ്താവിച്ചു.
ഭാഗലിനെ തടഞ്ഞ് പ്രതിഭാ സിംഗ് അനുകൂലികൾ; കോൺഗ്രസിൽ പോര് മുറുകുന്നു
04:44 PM Dec 09, 2022 | Deepika.com