ഗുജറാത്ത് ജനതയുടെ സ്നേഹത്തിന് മുൻപിൽ ചെറുതാകുന്നു: മോദി

11:00 PM Dec 08, 2022 | Deepika.com
ന്യൂഡൽഹി: ഗുജറാത്ത് തെരഞ്ഞെടുപ്പ് വിജയത്തിന് നന്ദി പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഗുജറാത്ത് നങ്ങൾ അർപ്പിച്ച വിശ്വാസത്തിനും സ്നേഹത്തിനും മുന്നിൽ ചെറുതായി പോകുന്നുവെന്നായിരുന്നു മോദിയുടെ പ്രതികരണം.

തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ ഡൽഹിയിലെ ബിജെപി ആസ്ഥാനത്ത് ജനങ്ങളും പാർട്ടി പ്രവർത്തകരുമായി നടത്തിയ അഭിസംബോധനയിലാണ് മോദി ഗുജറാത്ത് ജനതയ്ക്ക് നന്ദിയറിച്ചത്. ഇത്തവണത്തെ തെരഞ്ഞെടുപ്പിൽ 2002ൽ നേടിയതിനേക്കാൾ നൽകിയ വിജയം ബിജെപിക്ക് ജനങ്ങൾ നൽകണമെന്നാണ് മോദി പ്രചരണ വേളയിൽ ജനങ്ങളോട് ആവശ്യപെട്ടത്.

എക്കാലത്തെയും വലിയ ഭൂരിപക്ഷമാണ് ബിജെപി ഗുജറാത്തിൽ ഇത്തവണ നേടിയത്. ഡൽഹി, ഗുജറാത്ത്, ഹിമാചൽ പ്രദേശ് എന്നിവിടങ്ങളിലെ ജനങ്ങളോട് നന്ദി പറയുന്നു. ഗുജറാത്തിൽ മാത്രമല്ല ഉത്തർപ്രദേശിലെ രാംപൂരിൽ നടന്ന ഉപതെരഞ്ഞെടുപ്പിലും ബിജെപി വിജയിച്ചുവെന്ന് നരേന്ദ്ര മോദി പറഞ്ഞു.

ഹിമാചലിൽ ഭരണം മാറിയത് നേരിയ വോട്ടിനാണെന്നും നരേന്ദ്ര മോദി ഓർമിപ്പിച്ചു.