ഷിംല: ഹിമാചലില്‍ ബിജെപിയും കോണ്‍ഗ്രസും തമ്മില്‍ ഇഞ്ചോടിച്ച് പോരാട്ടം തുടരുന്നതിനിടെ സ്വതന്ത്രരെ ഒപ്പം നിര്‍ത്താന്‍ ബിജെപി നീക്കം തുടങ്ങി. മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും ബിജെപി നേതാവുമായ ദേവേന്ദ്ര ഫഡ്നാവിസ് തെരഞ്ഞെടുപ്പില്‍ ലീഡ് ചെയ്യുന്ന സ്വതന്ത്ര സ്ഥാനാര്‍ഥികളുമായി കൂടിക്കാഴ്ച നടത്തി.
എക്സിറ്റ് പോളുകള്‍ ശരിവയ്ക്കുന്ന ഫലസൂചനകളാണ് വോട്ടെണ്ണലിന്റെ ആദ്യമണിക്കൂറുകള്‍ മുതല്‍ ഹിമാചലില്‍ കണ്ടത്. ബിജെപിയും കോണ്‍ഗ്രസും മാറി മാറി ലീഡ് പിടിക്കുന്നത് തുടരുകയാണ്.
നിലവില്‍ ബിജെപി 31 സീറ്റിലും കോണ്‍ഗ്രസ് 34 സീറ്റിലും സ്വതന്ത്രര്‍ നാല് സീറ്റിലുമാണ് മുന്നിലുള്ളത്. ആര് ഭരിക്കണമെന്ന് സ്വതന്ത്ര സ്ഥാനാര്‍ഥികൾ നിശ്ചയിക്കുന്ന സ്ഥിതി നിലവിൽ സംസ്ഥാനത്തുണ്ട്. ഈ പശ്ചാത്തലത്തിലാണ് സ്വതന്ത്രരെ ഒപ്പം നിര്‍ത്താന്‍ ബിജെപി ശ്രമം തുടങ്ങിയത്.
ബിജെപി കോണ്‍ഗ്രസ് എംഎല്‍എമാരെ ചാക്കിട്ട് പിടിക്കുന്നത് ഒഴിവാക്കാനുള്ള മുന്‍കരുതലുകള്‍ നേരത്തെ തന്നെ കോണ്‍ഗ്രസ് സ്വീകരിച്ചിരുന്നു. ഇവരെ രാജസ്ഥാനിലേക്ക് മാറ്റുമെന്നാണ് വിവരം.
ഹിമാചലില്‍ ബലാബലം: സ്വതന്ത്രരെ ഒപ്പം നിര്‍ത്താന്‍ ബിജെപി
01:07 PM Dec 08, 2022 | Deepika.com