ധാക്ക: ബംഗ്ലാദേശിന് എതിരായ രണ്ടാം ഏകദിനത്തിലും തോറ്റ് ഇന്ത്യ പരമ്പര കൈവിട്ടു. മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ ആദ്യ രണ്ടു കളികള്‍ ജയിച്ച ബംഗ്ലാദേശ് പരമ്പര സ്വന്തമാക്കി.
പരിക്കേറ്റിട്ടും ഇന്ത്യയുടെ തോൽവി തടയാനായി ഒന്‍പതാം നന്പറിൽ ക്രീസിലെത്തിയ ക്യാപ്റ്റൻ രോഹിത് ശർമയുടെ (28 പന്തിൽ 51 നോട്ടൗട്ട്) പോരാട്ടം പാഴായി. അഞ്ച് റണ്‍സ് ജയത്തോടെ ബംഗ്ലാദേശ് മൂന്ന് മത്സര പരന്പര 2-0ന് ഉറപ്പിച്ചു. ബംഗ്ലാദേശിന്റെ തുടർച്ചയായ ഏഴാം ഹോം സീരീസ് ആണിത്.
സ്കോർ: ബംഗ്ലാദേശ് 271/7 (50). ഇന്ത്യ 266/9 (50).
ശ്രേയസ് അയ്യർ (82), അസ്കർ പട്ടേൽ (56) എന്നിവരും ഇന്ത്യക്കായി തിളങ്ങി. എട്ടാം നന്പറായി ക്രീസിലെത്തിയ സെഞ്ചുറിയുമായി പുറത്താകാതെനിന്ന ബംഗ്ലാദേശിന്റെ മെഹിദി ഹസൻ (83 പന്തിൽ 100 നോട്ടൗട്ട്) ആണ് പ്ലെയർ ഓഫ് ദ മാച്ച്. 6.1 ഓവറിൽ 46 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റും മെഹിദി സ്വന്തമാക്കി. എട്ടാം നന്പറിലെത്തി സെഞ്ചുറി നേടുന്ന രണ്ടാമത് മാത്രം താരം എന്ന നേട്ടവും മെഹിദി സ്വന്തമാക്കി.
നാണംകെട്ട് ഇന്ത്യ; ബംഗ്ലാദേശിന് പരമ്പര
11:16 PM Dec 07, 2022 | Deepika.com