ചാന്‍സലര്‍ പിള്ളേര് കളിക്കുന്നു; ഗവർണർക്കെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി

06:28 PM Dec 07, 2022 | Deepika.com
കൊച്ചി: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. ചാന്‍സലര്‍ പിള്ളേര് കളിക്കുകയാണെന്നും ഉന്നത സ്ഥാനത്തിരിക്കുന്നവര്‍ ഇങ്ങനെയല്ല പെരുമാറേണ്ടതെന്നും കോടതി വിമർശിച്ചു. പുറത്താക്കപ്പെട്ട 15 സെനറ്റ് അംഗങ്ങൾ സമർപ്പിച്ച ഹർജി പരിഗണിക്കവെയാണ് ആരിഫ് മുഹമ്മദ് ഖാനെ കോടതി വിമർശിച്ചത്.

വ്യക്തികളെ ഇഷ്ടമല്ലെങ്കിൽ പ്രീതി പിൻവലിക്കാനാകില്ലെന്നും കോടതി പറഞ്ഞു. സെർച്ച് കമ്മിറ്റി രൂപീകരണവുമായി ബന്ധപ്പെട്ട നടപടികളും കത്തിടപാടുകളും കോടതി പരിശോധിച്ചു.

സർവകലാശാല സെനറ്റിനെയും കോടതി വിമർശിച്ചു. വിദ്യാർഥികളുടെ ഭാവിയെക്കുറിച്ച് കോടതിക്ക് മാത്രമേ ആശങ്കയുള്ളുവെന്നും കോടതി പറഞ്ഞു. ഹർജിയിൽ വ്യാഴാഴ്ചയും വാദം തുടരും.