ഡല്‍ഹിയില്‍ ആംആദ്മി തന്നെ; കേവലഭൂരിപക്ഷം കടന്നു

12:19 PM Dec 07, 2022 | Deepika.com
ന്യൂഡല്‍ഹി: ത്രികോണമത്സരം നടന്ന ഡല്‍ഹി മുനിസിപ്പല്‍ കോര്‍പറേഷന്‍ തെരഞ്ഞെടുപ്പില്‍ ആംആദ്മി പാർട്ടി കേവലഭൂരിപക്ഷം കടന്നു. 70 ഇടത്ത് ജയിച്ച പാര്‍ട്ടി 65 ഇടത്ത് ലീഡ് നിലനിര്‍ത്തുന്നുണ്ട്.

250 വാര്‍ഡുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ 126 ആണ് കേവലഭൂരിപക്ഷത്തിനു വേണ്ട സീറ്റുകളുടെ എണ്ണം. ആംആദ്മി ജയിച്ചതും ലീഡുള്ളതുമായ ആകെ സീറ്റുകള്‍ 135 ആയി.

52 സീറ്റില്‍ ജയിച്ച ബിജെപിക്ക് 48 ഇടത്ത് ലീഡുണ്ട്. 4 സീറ്റില്‍ മാത്രമാണ് കോണ്‍ഗ്രസ് വിജയിച്ചത്. 6 ഇടത്ത് ലീഡ് ചെയ്യുന്നുണ്ട്.

ആദ്യമണിക്കൂറുകളിലെ ഫലം പുറത്ത് വന്നപ്പോള്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് ബിജെപിയും ആംആദ്മിയും തമ്മില്‍ നടന്നത്. പിന്നീട് എഎപി കേവലഭൂരിപക്ഷത്തിലേക്ക് ലീഡ് നില ഉയര്‍ത്തിയപ്പോള്‍ ബിജെപി തൊട്ട് പിന്നിലുണ്ട്. എന്നാല്‍ വോട്ടെണ്ണലിന്‍റെ ആദ്യ ഘട്ടം മുതല്‍ കോണ്‍ഗ്രസ് ഏറെ പിന്നിലാണ്.

കഴിഞ്ഞ 15 വര്‍ഷമായി കോര്‍പറേഷന്‍ ഭരിക്കുന്നത് ബിജെപിയാണ്. ഇത്തവണ ബിജെപിയെ ബഹുദൂരം പിന്നിലാക്കി ആംആദ്മി ഭരണം പിടിച്ചെടുക്കുമെന്നായിരുന്നു എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ . എന്നാൽ ആംആദ്മിക്ക് ശക്തമായ വെല്ലുവിളി സൃഷ്ടിക്കാൻ ബിജെപിക്ക് കഴിഞ്ഞു.

ഡല്‍ഹിയിലെ മൂന്ന് കോര്‍പറേഷനുകളും ലയിപ്പിച്ച് ഒറ്റ കോര്‍പറേഷനാക്കിയതിനു ശേഷം നടക്കുന്ന ആദ്യ തെരഞ്ഞെടുപ്പിലാണ് എഎപിയുടെ ചരിത്ര വിജയം.