വാഷിംഗ്ടൺ: റിപ്പബ്ലിക്കൻ കോട്ടയെന്ന് അവകാശപ്പെട്ടിരുന്ന ജോർജിയ സംസ്ഥാനത്ത് മുന്നേറ്റം നടത്തി ഡെമോക്രാറ്റിക് പാർട്ടി യുഎസ് പാർലമെന്റിന്റെ ഉപരിസഭയായ സെനറ്റിൽ ഭൂരിപക്ഷം ഉറപ്പിച്ചു.
സാമൂഹ്യ പരിഷ്കർത്താവ് മാർട്ടിൻ ലൂഥർ കിംഗ് ജൂണിയറിന്റെ പിൻഗാമിയായ റെവറൻഡ് റാഫേൽ വാർനോക്കിന്റെ വിജയത്തോടെ പ്രസിഡന്റ് ജോ ബൈഡന്റെ പാർട്ടിക്ക് 100 അംഗ സെനറ്റിൽ 51 സീറ്റ് ലഭിച്ചു.
നവംബറിൽ നടന്ന തെരഞ്ഞെടുപ്പിൽ ഒരു സ്ഥാനാർഥിക്കും 50 ശതമാനത്തിലധികം വോട്ട് ലഭിക്കാത്തതിനാൽ ജോർജിയ സെനറ്റ് സീറ്റിലേക്ക് നടന്ന "റൺഓഫ്' വോട്ടിംഗിൽ റിപ്പബ്ലിക്കൻ സ്ഥാനാർഥിയായ മുൻ റഗ്ബി താരം ഹെർഷൽ വാക്കറിന് 49.2 ശതമാനം വോട്ട് ആണ് ലഭിച്ചത്. 50.8 ശതമാനം വോട്ട് നേതി വാർനോക്ക് നേരിയ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്.
മുൻ പ്രസിഡന്റ് ഡൊണൾഡ് ട്രംപിന്റെ വിശ്വസ്തനായ വാക്കർ, വൻ തുക ചിലവഴിച്ച് പ്രചരണം നടത്തിയെങ്കിലും ഫലം കണ്ടില്ല. യാഥാസ്ഥിതിക നിലപാടുകാരുടെ വോട്ട് ഉറപ്പാക്കാൻ ഗർഭച്ഛിദ്ര വിരുദ്ധ നിലപാട് ഉയർത്തിയെങ്കിലും, മുൻ കാമുകിമാരുടെ ഗർഭം അലസിപ്പിക്കാൻ വാക്കർ കൂട്ടുനിന്നുവെന്ന ആരോപണം തിരിച്ചടിയായി.
ജോർജിയ പിടിച്ച് ഡെമോക്രാറ്റ്സ്; സെനറ്റിൽ ഭൂരിപക്ഷം
12:12 PM Dec 07, 2022 | Deepika.com