ശിവസേന തർക്കം: കേസ് ജനുവരി 13ന് പരിഗണിക്കും

10:42 PM Dec 06, 2022 | Deepika.com
ന്യൂഡൽഹി: മഹാരാഷ്ട്രയിൽ ശിവസേനയെ ചൊല്ലിയുള്ള ഉദ്ദവ് പക്ഷത്തിന്‍റെയും ഷിൻഡേ പക്ഷത്തിന്‍റെയും കേസുകൾ സുപ്രീം കോടതി ജനുവരി 13നു പരിഗണിക്കും. ചീഫ് ജസ്റ്റീസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിന് മുന്നിൽ വിഷയം ഉന്നയിച്ചപ്പോഴാണ് ജനുവരിയിൽ പരിഗണിക്കുമെന്ന് വ്യക്തമാക്കിയത്.

ഹർജികളിൽ കഴിയാവുന്നതും വേഗം വാദം കേൾക്കണമെന്ന് ഉദ്ദവ് താക്കറേ പക്ഷത്തിന് വേണ്ടി ഹാജരായ അഭിഭാഷകൻ ദേവദത്ത് കാമത്ത് ആവശ്യപ്പെട്ടു. അടുത്ത ആഴ്ച വിഭിന്ന ഹർജികളിൽ വാദം കേൾക്കാനുള്ള വാരമാണ്. മാത്രമല്ല അഞ്ചംഗ ഭരണഘടന ബെഞ്ചിന്‍റെ സിറ്റിംഗും സാധ്യമല്ല. അതിനാൽ ജനുവരി 13ന് പരിഗണിക്കാമെന്നാണ് ചീഫ് ജസ്റ്റീസ് വ്യക്തമാക്കിയത്.