പേരിലെ പോര്; ഹിഗ്വിറ്റ വിവാദത്തിൽ ഫിലിം ചേംബർ ചർ‌ച്ച പരാജയം

05:53 PM Dec 06, 2022 | Deepika.com
കൊച്ചി: ഹിഗ്വിറ്റ വിവാദത്തിൽ ഫിലിം ചേംബർ ചർ‌ച്ച പരാജയം. ഫിലിം ചേംബർ വിളിച്ചുചേർത്ത യോഗത്തിൽ സമവായമുണ്ടായില്ല. പേര് മാറ്റണമെന്ന ഫിലിം ചേംബറിന്‍റെ ആവശ്യം സംവിധായകൻ ഹേമന്ത് ജി. നായർ അംഗീകരിച്ചില്ല. ഇതോടെ വിലക്കുമായി മുന്നോട്ടുപോകുമെന്ന് ഫിലിം ചേംബർ വ്യക്തമാക്കി. നിര്‍മാതാക്കള്‍ നിയമനടപടികളിലേക്ക് കടക്കാന്‍ തീരുമാനിച്ചു.

എൻ.എസ്. മാധവന്‍റെ അനുമതി കിട്ടിയാൽ മാത്രം പേര് ഉപയോഗിക്കാമെന്ന നിലപാടിലാണ് ഫിലിം ചേംബർ. പേര് ഉപയോഗിക്കാൻ പാടില്ലെന്ന് കാട്ടി എൻ.എസ് മാധവൻ നൽകിയ കത്ത് നിലനിൽക്കുന്നതാണ്. പ്രശ്നത്തില്‍ തങ്ങൾ നിസഹായരാണെന്ന് ഫിലിം ചേംബർ നിർമാതാക്കളെ അറിയിച്ചു. ഇതോടെയാണ് നിയമനടപടികളുമായി മുന്നോട്ട് പോകുമെന്ന് സംവിധായകൻ അറിയിച്ചത്.

ചെറുകഥയും സിനിമയും തമ്മിൽ ബന്ധമില്ല. കഥാ മോഷണം എന്ന ആരോപണത്തിന് അടിസ്ഥാനമില്ലെന്നും സംവിധായകൻ പറഞ്ഞു. ചർച്ചയ്ക്ക് ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.