ജക്കാർത്ത: വിവാഹേതര ലൈംഗിക ബന്ധം ക്രിമിനൽകുറ്റമാക്കി ഇന്തോനേഷ്യ. വിവാഹേതര ലൈംഗിക ബന്ധം നിരോധിച്ച് ഇന്തോനേഷ്യൻ പാർലമെന്റ് പുതിയ ക്രിമിനൽ കോഡിന് അംഗീകാരം നൽകി. പുതിയ നിയമം അനുസരിച്ച് പുരുഷനും സ്ത്രീക്കും വിവാഹിതരാകാതെ ഒരുമിച്ചു കഴിയാനാകില്ല. നിയമം ഇന്തോനേഷ്യൻ പൗരന്മാര്ക്കും വിദേശികൾക്കും ഒരുപോലെ ബാധകമാണ്.
നിയമം മൂന്ന് വർഷത്തിനുള്ളിൽ പ്രാബല്യത്തിൽവരും. പുതിയ നിയമ പ്രകാരം വിവാഹത്തിന് പുറത്തുള്ള ലൈംഗിക ബന്ധത്തിന് ഒരു വർഷം വരെ തടവ് ശിക്ഷ ലഭിക്കും. ലിവിംഗ് ടുഗതറും പുതിയ നിയമപ്രകാരം ആറു മാസംവരെ ശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യമാണ്. വ്യഭിചാരവും ജയിലിൽ അടയ്ക്കാവുന്ന കുറ്റമായിരിക്കും. എന്നാൽ വിവാഹത്തിനു മുൻപുള്ള ലൈംഗിക ബന്ധം വിലക്കിയിട്ടില്ല. പുതിയ നിയമത്തിന് ചൊവ്വാഴ്ച പാർലമെന്റ് ഏകകണ്ഠമായാണ് അംഗീകാരം നൽകിയത്.
പുതിയ നിയമം വിനോദ സഞ്ചാര വ്യവസായത്തെ ബാധിക്കുമെന്ന ആശങ്കയും ഉടലെടുത്തിട്ടുണ്ട്. നിക്ഷേപത്തേയും ബാധിച്ചേക്കാം. പുതിയ ക്രിമിനല്‍ കോഡ് ജനാധിപത്യവിരുദ്ധവും പൗരസ്വാതന്ത്ര്യം ഇല്ലാതാക്കുന്നതും ആണെന്ന് വ്യാപകമായ വിമര്‍ശനം ഉണ്ട്. 2019 നിയമം പാര്‍ലമെന്റില്‍ എത്തിയിരുന്നെങ്കിലും രാജ്യവ്യാപകമായുണ്ടായ പ്രതിഷേധത്തെ തുടര്‍ന്ന് പിന്‍വലിക്കുകയായിരുന്നു.
വിവാഹേതര ലൈംഗിക ബന്ധം നിരോധിച്ച് ഇന്തോനേഷ്യ
04:53 PM Dec 06, 2022 | Deepika.com