എന്നാല്‍ കഴിഞ്ഞ ഫെബ്രുവരി മുതല്‍ ഇന്റർനെറ്റിൽ പ്രചരിക്കുന്ന ദൃശ്യങ്ങളാണ് ഗുജറാത്ത് തെരഞ്ഞെടുപ്പിന്റേതെന്ന പേരില്‍ വ്യാജമായി പ്രചരിപ്പിക്കുന്നത്. ഡിസംബർ ഒന്നിനാണ് ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് നടന്നത്. എന്നാല്‍ ഇതിനു വളരെമുമ്പേ തന്നെ ഈ ദൃശ്യങ്ങള്‍ ഇന്റര്‍നെറ്റില്‍ അപ്ലോഡ് ചെയ്തിരുന്നു.
ഫെബ്രുവരി 27ന് പശ്ചിമ ബംഗാളിലെ സിപിഎമ്മിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ ഇതേ ദൃശ്യങ്ങള്‍ പോസ്റ്റ് ചെയ്തിരുന്നു. ബംഗാളിലെ മുനിസിപ്പല്‍ തെരഞ്ഞെടുപ്പില്‍ കള്ളവോട്ട് നടന്നെന്ന പേരിലാണ് ഇത് പോസ്റ്റ് ചെയ്തത്. സൗത്ത് ഡം ഡമിലെ 33-ാം വാര്‍ഡിലെ 108ാം ബൂത്തില്‍ നടന്ന സംഭവമെന്നായിരുന്നു സിപിഎം വിശദീകരിച്ചത്.
പിന്നീട് ബംഗാളിലെ ബിജെപിയും
മാര്‍ച്ചില്‍ ഉത്തര്‍പ്രദേശില്‍ തെരഞ്ഞെടുപ്പ് നടന്നപ്പോളും സമാന ദൃശ്യങ്ങള്‍ യുപിയിലേതെന്ന പേരില്‍ പ്രചരിപ്പിച്ചിരുന്നു.