ഗുജറാത്തില്‍ എഎപിക്ക് വോട്ട് ശതമാനം കുറഞ്ഞാലും നേട്ടം; കേജരിവാള്‍

12:25 PM Dec 06, 2022 | Deepika.com
ന്യൂഡല്‍ഹി: ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍ ആംആദ്മി പാര്‍ട്ടിക്ക് കാര്യമായ മുന്നേറ്റമുണ്ടാകില്ലെന്ന എക്‌സിറ്റ് പോള്‍ ഫലങ്ങളോട് പ്രതികരിച്ച് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍. എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ തങ്ങൾക്കനുകൂലമെന്ന് കേജരിവാള്‍ പറഞ്ഞു.

ബിജെപിയുടെ തട്ടകമായ ഗുജറാത്തില്‍ ആദ്യമായി മത്സരിക്കുന്ന രാഷ്ട്രീയ പാര്‍ട്ടിക്ക് 15 മുതല്‍ 20 ശതമാനം വരെ വോട്ട് കിട്ടുന്നത് വന്‍ നേട്ടമാണെന്നും അദ്ദേഹം പറഞ്ഞു.

ഗുജറാത്തില്‍ ബിജെപി വന്‍ മുന്നേറ്റം നടത്തുമെന്നാണ് തിങ്കളാഴ്ച പുറത്തുവന്ന എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ നൽകുന്ന സൂചന. കോണ്‍ഗ്രസിനു നിലവിലെ സീറ്റുകള്‍ പോലും നഷ്ടപ്പെടുമെന്നും ആംആദ്മിക്ക് കാര്യമായ നേട്ടമുണ്ടാക്കാന്‍ സാധിക്കില്ലെന്നുമാണ് പ്രവചനം.

അതേസസമയം ഡല്‍ഹി മുനിസിപ്പല്‍ കോര്‍പറേഷന്‍ തെരഞ്ഞെടുപ്പില്‍ ആംആദ്മി വന്‍ വിജയം നേടുമെന്നാണ് എക്‌സിറ്റ് പോള്‍ ഫലം. 250 വാര്‍ഡുകളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ 149 മുതല്‍ 171 സീറ്റുകള്‍ വരെ എഎപി നേടുമെന്നാണ് പ്രവചനം.

കഴിഞ്ഞ 15 വര്‍ഷമായി ബിജെപിയാണ് ഡല്‍ഹി മുനിസിപ്പല്‍ കോര്‍പറേഷന്‍ ഭരിക്കുന്നത്.