കാഷ്മീര്‍ ഫയല്‍സ്; ലാപിഡിന്‍റെ വിവാദ പരാമര്‍ശത്തെ പിന്തുണച്ച് ജൂറി അംഗങ്ങള്‍

11:35 AM Dec 04, 2022 | Deepika.com
ന്യൂഡല്‍ഹി: കാഷ്മീര്‍ ഫയല്‍സിനെ രാഷ്ട്രീയ താത്പര്യങ്ങള്‍ പ്രചരിപ്പിക്കുന്നതിനുള്ള സിനിമയെന്ന് വിളിച്ച ഇസ്രായേലി സംവിധായകന്‍ നാദവ് ലാപിഡിന്‍റെ പ്രസ്താവനയെ പിന്തുണച്ച് മറ്റ് ജൂറി അംഗങ്ങള്‍. ഗോവയില്‍ നടന്ന അന്താരാഷ്ട്ര ചലച്ചിത്ര മേളയിലെ മറ്റ് മൂന്നു ജൂറി അംഗങ്ങളാണ് ജൂറി അധ്യക്ഷനായ ലാപിഡിന്‍റെ വിവാദ പരാമര്‍ശത്തെ പിന്തുണച്ചത്.

അമേരിക്കന്‍ സിനിമാ നിര്‍മാതാവായ ജിങ്കോ ഗൊട്ടോ, ഫ്രഞ്ച് മാധ്യമപ്രവര്‍ത്തകനായ ജാവിയര്‍.എ.ബാര്‍ട്ടൂരെന്‍, ഫ്രഞ്ച് ഫിലിം എഡിറ്റര്‍ പാസ്‌കലെ ചാവന്‍സ് എന്നിവരാണ് സംയുക്ത പ്രസ്താവനയിറക്കിയത്.

ജൂറിയുടെ ഏകപക്ഷീയമായ നിരീക്ഷണമാണ് ലാപിഡ് പറഞ്ഞത്. അദ്ദേഹത്തിന്‍റെ പ്രസ്താവനയില്‍ തങ്ങള്‍ ഉറച്ച് നില്‍ക്കുന്നെന്ന് ജൂറി അംഗങ്ങള്‍ അറിയിച്ചു. സിനിമയുടെ ഉള്ളടക്കവുമായി ബന്ധപ്പെട്ട രാഷ്ട്രീയ നിലപാട് ജൂറി സ്വീകരിച്ചിട്ടില്ല. കലാപരമായ പ്രസ്താവന നടത്തുക മാത്രമാണ് ചെയ്തത്.

ചലച്ചിത്രാത്സവത്തിന്‍റെ വേദി രാഷ്ട്രീയപരമായി ഉപയോഗിച്ചതും ലാപിഡിന് നേരെയുണ്ടായ വ്യക്തിപരമായ ആക്രമണങ്ങളും ഏറെ ദുഖമുണ്ടാക്കിയെന്നും പ്രസ്താവനയില്‍ പറയുന്നു.

കാഷ്മീര്‍ ഫയല്‍സ് വിലകുറഞ്ഞ രാഷ്ട്രീയ താത്പര്യങ്ങള്‍ പ്രചരിപ്പിക്കുന്നതിനുള്ള സിനിമയാണെന്നും ഇത്തരത്തിലൊരു സിനിമ അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ (ഐഐഎഫ്‌ഐ) ഭാഗമായത് അത്ഭുതപ്പെടുത്തുന്നുവെന്നുമായിരുന്നു ലാപിഡിന്‍റെ പരാമര്‍ശം. സംഭവം വിവാദമായതോടെ ലാപിഡിനെതിരെ വിമര്‍ശനവുമായി ഇസ്രായേല്‍ അംബാസഡര്‍ നാവോര്‍ ഗിലോണ്‍ രംഗത്തുവന്നിരുന്നു.

കാഷ്മീര്‍ ഫയല്‍സ് സിനിമയുടെ സംവിധായകന്‍ വിവേക് അഗ്‌നിഹോത്രി, നടന്‍ അനുപം ഖേര്‍ തുടങ്ങിയവരും ലാപിഡിനെതിരെ പ്രതികരിച്ചു.

ഇതിനു പിന്നാലെ പരാമര്‍ശങ്ങള്‍ തെറ്റായി വ്യാഖ്യാനിക്കപ്പെട്ടതില്‍ ലാപിഡ് ക്ഷമ ചോദിച്ചിരുന്നു.