ഡല്‍ഹി മുനിസിപ്പല്‍ കോര്‍പറേഷന്‍ തെരഞ്ഞെടുപ്പ്; വോട്ടെടുപ്പ് ആരംഭിച്ചു

01:03 PM Dec 04, 2022 | Deepika.com
ന്യൂഡല്‍ഹി: ഡല്‍ഹി മുനിസിപ്പല്‍ കോര്‍പറേഷന്‍ വോട്ടെടുപ്പ് ആരംഭിച്ചു. രാവിലെ 8ന് ആരംഭിച്ച വോട്ടെടുപ്പ് വൈകിട്ട് 5.30 വരെ തുടരും.

ഡല്‍ഹിയിലെ 250 വാര്‍ഡുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ഭരണം നിലനിര്‍ത്താമെന്ന വിശ്വാസത്തില്‍ ബിജെപിയും, ഭരണം പിടിച്ചെടുക്കാന്‍ ആംആദ്മിയും കുറച്ച് സീറ്റുകളെങ്കിലും നേടാമെന്ന പ്രതീക്ഷയില്‍ കോണ്‍ഗ്രസും മത്സരരംഗത്തുണ്ട്.

ആകെ 1.45 കോടി വോട്ടര്‍മാരാണുള്ളത്. 250 വാര്‍ഡുകളിലായി 1349 സ്ഥാനാര്‍ഥികളാണുള്ളത്. ഡിസംബര്‍ എട്ടിനാണ് വോട്ടെണ്ണല്‍.

കഴിഞ്ഞ 15 വര്‍ഷമായി കോര്‍പറേഷന്‍ ഭരിക്കുന്നത് ബിജെപിയാണ്. അതേസമയം ഡല്‍ഹിയില്‍ നേരത്തെ ഉണ്ടായിരുന്ന മൂന്ന് കോര്‍പറേഷനുകള്‍ കേന്ദ്രം ഏകീകരിച്ചതിനു ശേഷം ആദ്യമായി നടക്കുന്ന തെരഞ്ഞെടുപ്പാണ് ഇത്. നേരത്തെ 272 വാര്‍ഡുകള്‍ ഉണ്ടായിരുന്ന സ്ഥാനത്ത് നിലവില്‍ 250 സീറ്റുകള്‍ മാത്രമാണ് ഉള്ളത്.