തിരുവനന്തപുരം: ആശ്രമം കത്തിച്ച കേസിൽ മുഖ്യസാക്ഷി പ്രശാന്ത് മൊഴിമാറ്റി പറഞ്ഞതിൽ പ്രതികരണവുമായി സന്ദീപാനന്ദ ഗിരി. കേസ് ഒരു പുതിയ വഴിത്തിരിവില്‍ എത്തി നില്‍ക്കവെയാണ് പ്രശാന്ത് മൊഴി മാറ്റി പറഞ്ഞത്. ഇതിന് പിന്നിൽ ആർഎസ്എസിന്റേയും ബിജെപിയുടേയും സാന്നിധ്യമുണ്ടാകാമെന്ന് അദ്ദേഹം പറഞ്ഞു.
പ്രശാന്തിന്റെ വെളിപ്പെടുത്തൽ കൂടുതൽ തെളിവുകൾ ശേഖരിക്കാൻ പോലീസിനെ സഹായിച്ചിരുന്നുവെന്നും സന്ദീപാനന്ദ ഗിരി വ്യക്തമാക്കി. ആശ്രമം കത്തിച്ചതിനു പിന്നില്‍ ആര്‍എസ്എസ് പ്രവര്‍ത്തകനായിരുന്ന തന്റെ സഹോദരന് പ്രകാശും സുഹൃത്തുക്കളുമാണെന്നാണ് പ്രശാന്ത് നേരത്തെ കോടതിയില്‍ രഹസ്യമൊഴി നല്‍കിയത്.
സഹോദരന് ജീവനൊടുക്കുന്നതിനു മുമ്പ് ഇക്കാര്യം തന്നോട് വെളിപ്പെടുത്തിയെന്നായിരുന്നു ആദ്യ മൊഴി. എന്നാല്‍ ഇത് ക്രൈംബ്രാഞ്ച് നിര്‍ബന്ധിച്ച് പറയിപ്പിച്ചതാണെന്ന് ഇയാള്‍ മജിസ്ട്രേറ്റിനു മുന്നില്‍ മൊഴി തിരുത്തിപറഞ്ഞു. അതേസമയം മൊഴിമാറ്റിയ കാര്യം വ്യക്തമല്ലെന്നും ഇതിനിടയാക്കിയ സാഹചര്യം എന്താണെന്ന് വ്യക്തമല്ലെന്നും ക്രൈംബ്രാഞ്ച് അറിയിച്ചു.
ഇതിനെല്ലാം പിന്നിൽ ആർഎസ്എസിന്റേയും ബിജെപിയുടേയും സാന്നിധ്യം: സന്ദീപാനന്ദ ഗിരി
02:56 PM Dec 03, 2022 | Deepika.com