ഐഎസ്ആര്‍ഒ ഗൂഢാലോചനക്കേസ്; നാല് പ്രതികളുടെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കി

06:21 PM Dec 02, 2022 | Deepika.com
ന്യൂഡല്‍ഹി: ഐഎസ്ആര്‍ഒ ചാരക്കേസില്‍ നമ്പി നാരായണനെ പ്രതിയാക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ മുന്‍ അന്വേഷണ ഉദ്യോഗസ്ഥനായ സിബി മാത്യൂസ് അടക്കം മൂന്നു പേരുടെ മുന്‍കൂര്‍ ജാമ്യം സുപ്രീംകോടതി റദ്ദാക്കി. പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചുള്ള ഹൈക്കോടതി ഉത്തരവ് ചോദ്യം ചെയ്ത് സിബിഐ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി നടപടി.

പ്രതികളുടെ ജാമ്യാപേക്ഷ വീണ്ടും പരിഗണിക്കാന്‍ സുപ്രീംകോടതി ഹൈക്കോടതിക്ക് നിര്‍ദേശം നല്‍കി. നാലാഴ്ചയ്ക്കകം ഹര്‍ജി തീര്‍പ്പാക്കണം. ഇക്കാലയളവില്‍ അറസ്റ്റ് പാടില്ലെന്നും കോടതി നിര്‍ദേശം നല്‍കി.

ജസ്റ്റിസ് എം.ആര്‍.ഷാ, സി.റ്റി.രവികുമാര്‍ എന്നിവരടങ്ങുന്ന ബെഞ്ചിന്‍റേതാണ് ഉത്തരവ്.

ഐഎസ്ആര്‍ഒ ചാരക്കേസില്‍ നമ്പി നാരായണന്‍റെ പങ്ക് അന്വേഷിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ സിബിഐ കേസെടുത്തതോടെയാണ് ഇവര്‍ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്.

ഐബി മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ആര്‍.ബി.ശ്രീകുമാര്‍, മുന്‍ ഡിജിപി സിബി മാത്യൂസ്, എസ്.വിജയന്‍, തമ്പി.എസ്.ദുര്‍ഗ ദത്ത്, പി.എസ്.ജയപ്രകാശ് എന്നിവരുടെ മുന്‍കൂര്‍ ജാമ്യമാണ് സുപ്രീംകോടതി റദ്ദാക്കിയത്.