സുപ്രീം കോടതിയിൽ അപൂർവമായി സന്പൂർണ വനിതാ ബെഞ്ച്

08:06 PM Dec 01, 2022 | Deepika.com
ന്യൂഡൽഹി: സുപ്രീം കോടതിയിൽ അപൂർവമായി സന്പൂർണ വനിതാ ബെഞ്ചിന്‍റെ സിറ്റിംഗ്. ജസ്റ്റീസുമാരായ ഹിമ കോഹ്‌ലി, ബേല എം. ത്രിവേദി എന്നിവർ ഉൾപ്പെട്ട ബെഞ്ചാണ് ഇന്ന് കേസുകൾ പരിഗണിച്ചത്.

സുപ്രീം കോടതിയുടെ ചരിത്രത്തിൽ ഇതു മൂന്നാം തവണ മാത്രമാണ് സന്പൂർണ വനിതാ ബെഞ്ച് കേസുകൾ പരിഗണിച്ചത്. പത്തു ജാമ്യാപേക്ഷകളും ഒൻപത് സിവിൽ കേസുകളും മൂന്നു ക്രിമനൽ കേസുകളുമാണ് ഇന്ന് വനിതാ ബെഞ്ചിനു മുന്നിലുണ്ടായിരുന്നത്.

2013ലാണ് ആദ്യമായി സുപ്രീം കോടതിയിൽ ജസ്റ്റീസുമാരായ ഗ്യാൻ സുധ മിശ്ര, രഞ്ജന പ്രകാശ് ദേശായ് എന്നിവരുടെ സന്പൂർണ വനിതാ ബെഞ്ച് സിറ്റിംഗ് ഉണ്ടായത്. രണ്ടാമതായി 2018ൽ ജസ്റ്റീസുമാരായ ആർ. ബാനുമതി, ഇന്ദിര ബാനർജി എന്നിവർ ഉൾപ്പെട്ട വനിതാ ബെഞ്ചും കേസുകളിൽ വാദം കേട്ടു.