വിഴിഞ്ഞം പോലീസ് സ്റ്റേഷന്‍ ആക്രമണം; നിയമ നടപടി തുടരുമെന്ന് പോലീസ്

03:44 PM Nov 30, 2022 | Deepika.com
തിരുവന്തപുരം: വിഴിഞ്ഞം പോലീസ് സ്റ്റേഷന്‍ ആക്രമണത്തില്‍ ശക്തമായ നിയമനടപടിയുമായി മുന്നോട്ടുപോകുമെന്ന് വിഴിഞ്ഞത്ത് ക്രമസമാധാന പാലനത്തിനായി ചുമതലപ്പെടുത്തിയ സ്പെഷല്‍ ഓഫീസര്‍ ഡിഐജി ആര്‍.നിശാന്തിനി.

സംഭവുമായ ബന്ധപ്പെട്ട് 164 കേസുകള്‍ രജിസ്റ്റർ ചെയ്തിട്ടുണ്ട്. പ്രതികളെ തിരിച്ചറിയാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചതായും വിഴിഞ്ഞം പോലീസ് സ്റ്റേഷന്‍ സന്ദര്‍ശനവേളയില്‍ അവര്‍ പറഞ്ഞു.

അക്രമത്തിന് പിന്നില്‍ തീവ്രവാദ സംഘടനകള്‍ക്ക് പങ്കുള്ളതായി നിലവില്‍ പറയാന്‍ സാധിക്കില്ല. എന്‍ഐഎയുടെ അന്വേഷണത്തെക്കുറിച്ച് തനിക്കിപ്പോള്‍ പറയാന്‍ കഴിയില്ല. താന്‍ പങ്കെടുത്ത യോഗത്തില്‍ എന്‍ഐഎ ഇല്ലായിരുന്നെന്നും അവര്‍ പറഞ്ഞു.

വിഴിഞ്ഞത്ത് വൈകുന്നേരം ഹിന്ദു ഐക്യവേദി സംഘടിപ്പിക്കുന്ന മാര്‍ച്ചിന് പോലീസ് അനുമതി നിഷേധിച്ചതായി നിശാന്തിനി പറഞ്ഞു. സംഘര്‍ഷ മേഖലയില്‍ മാര്‍ച്ച് നടത്താൻ അനുവദിക്കില്ലെന്നും തടയാനായി പോലീസുകാരെ നിയോഗിക്കുമെന്നും ഡിഐജി വ്യക്തമാക്കി.