കൊച്ചി: സാങ്കേതിക സർവകലാശാല താല്കാലിക വിസി നിയമനം ചോദ്യം ചെയ്തുള്ള സർക്കാരിന്റെ ഹർജി തള്ളിയ ഹൈക്കോടതി നടപടി പ്രതിപക്ഷ നിലപാടിന്റെ വിജയമാണെന്ന് വി.ഡി. സതീശന്.
പ്രതിപക്ഷം അന്ന് പറഞ്ഞ കാര്യങ്ങളാണ് കോടതി പറഞ്ഞതെന്നും സര്‍വകലാശാലകളുമായി ബന്ധപ്പെട്ട് പ്രതിപക്ഷം ഓരോ ഘട്ടത്തിലും സ്വീകരിച്ച നിലപാടുകള്‍ക്കുള്ള അംഗീകാരവുമാണ് ഇതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
വിസി നിയമനം റദാക്കിയ സുപ്രീം കോടതി വിധി വന്നപ്പോള്‍ത്തന്നെ താത്കാലിക സംവിധാനമുണ്ടാക്കി കുട്ടികളുടെ ഭാവി അപകടത്തിലാകാതിരിക്കാന്‍ ശ്രദ്ധിക്കണമെന്ന് സര്‍ക്കാരിനോട് പ്രതിപക്ഷം ആവശ്യപ്പെട്ടതാണ്. എന്നാല്‍ ഡിജിറ്റല്‍ സര്‍വകലാശാലാ വിസിക്ക് താത്കാലിക ചുമതല നല്‍കിയത് ഉള്‍പ്പെടെ സര്‍ക്കാര്‍ നടത്തിയ നീക്കങ്ങളൊക്കെ അപ്രായോഗികമായിരുന്നു. യുജിസി ചട്ടങ്ങള്‍ക്കു വിരുദ്ധമാണ് ഈ തീരുമാനമെന്ന് ഉന്നതവിദ്യാഭ്യാസ സെക്രട്ടറിയും ചൂണ്ടിക്കാട്ടിയിരുന്നു. ഇത്തരമൊരു സാഹചര്യത്തിലാണ് എല്ലാ അക്കാദമിക് യോഗ്യതയുമുള്ള സിസ തോമസിനു ചാന്‍സലര്‍ താത്കാലിക ചുമതല നല്‍കിയത്-സതീശൻ കൊച്ചിയില്‍ മാധ്യമങ്ങളോട് പറഞ്ഞു.
കെടിയു വിധി: പ്രതിപക്ഷ നിലപാടിന്റെ വിജയമെന്ന് വി.ഡി.സതീശന്
02:28 AM Nov 30, 2022 | Deepika.com