സെനറ്റില്‍ നിന്ന് പുറത്താക്കിയതിനെതിരായ ഹര്‍ജി ഹൈക്കോടതി ഇന്നു പരിഗണിക്കും

06:28 AM Nov 29, 2022 | Deepika.com
കൊച്ചി: കേരള സര്‍വകലാശാല സെനറ്റില്‍ നിന്ന് ഗവര്‍ണര്‍ പുറത്താക്കിയതിനെതിരെ 15 അംഗങ്ങള്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്നു പരിഗണിക്കും. എസ്. ജോയി, ജി.പദ്മകുമാര്‍, അഡ്വ. ജി. മുരളീധരന്‍ തുടങ്ങിയവര്‍ നല്‍കിയ ഹര്‍ജി ജസ്റ്റീസ് ദേവന്‍ രാമചന്ദ്രനാണ് പരിഗണിക്കുന്നത്.

കേരള സര്‍വകലാശാല വിസി നിയമനത്തിനുള്ള സെലക്ഷന്‍ കമ്മിറ്റിയിലേക്ക് സെനറ്റ് പ്രതിനിധിയെ ശിപാര്‍ശ ചെയ്യുന്നതു സംബന്ധിച്ച തര്‍ക്കമാണ് അംഗങ്ങളെ പുറത്താക്കുന്നതില്‍ കലാശിച്ചത്. സെനറ്റിന്‍റെ പ്രതിനിധിയെ ശിപാര്‍ശ ചെയ്യുന്നതിന് മുമ്പ് ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ തിരക്കിട്ട് സെലക്ഷന്‍ കമ്മിറ്റിക്ക് രൂപം നല്‍കിയെന്നാരോപിച്ച് സെനറ്റ് പ്രമേയം പാസാക്കിയിരുന്നു.

മാത്രമല്ല, പ്രതിനിധിയെ തെരഞ്ഞെടുക്കാന്‍വേണ്ടി സെനറ്റ് യോഗം വിളിച്ചു ചേര്‍ക്കാന്‍ ഗവര്‍ണര്‍ നല്‍കിയ നിര്‍ദേശം നടപ്പാക്കിയതുമില്ല. തുടര്‍ന്നാണ് താന്‍ ശിപാര്‍ശ ചെയ്ത അംഗങ്ങളെ ഗവര്‍ണര്‍ സെനറ്റില്‍ നിന്നു പുറത്താക്കിയത്.