ദോഹ: ലോകകപ്പ് ഫുട്ബോളിൽ വീണ്ടും ഗോൾവർഷം. ആറ് ഗോളുകൾ പിറന്ന മത്സരത്തിൽ കാമറൂണും സെർബിയും മൂന്ന് ഗോളുകൾ വീതം നേടി സമനിലയിൽ കൈകൊടുത്ത് പിരിഞ്ഞു.
കാമറൂണ്‍ താരം ജീൻ ചാൾസ് കാസ്റ്റെലെറ്റോയാണ് ഗോൾ വേട്ടയ്ക്കു തുടക്കം കുറിച്ചത്. കാമറൂണ്‍ ലീഡ് എടുത്തതോടെ സെർബിയ ഉണർന്നു കളിച്ചു. ആദ്യ പകുതിയുടെ ഇഞ്ചൂറി ടൈമിൽ രണ്ട് ഗോളുകൾ നേടി സെർബിയ തിരിച്ചടിച്ചു.
45+1 മിനിറ്റിൽ പാവ്ലോവിച്ചാണ് സെർബിയയുടെ സമനില ഗോൾ നേടിയത്. 45+3 മിനിറ്റിൽ മിലൻകോവിച്ച് സാവിച്ച് സെർബിയയുടെ ലീഡ് ഉയർത്തി. രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ സെർബിയ മൂന്നാം ഗോളും നേടി. 53-ാം മിനിറ്റിൽ മിത്രോവിച്ചാണ് ഗോൾ നേടിയത്.
സെർബിയ മത്സരത്തിൽ 1-3ന്റെ ആധിപത്യം നേടിയതോടെ കാമറൂണ്‍ പോരാട്ടവീര്യം പുറത്തെടുത്തു. തുടരെ തുടരെ രണ്ട് ഗോളുകൾ മടക്കി കാമറൂണ്‍ സമനില പിടിച്ചു. 63-ാം മിനിറ്റിൽ വിൻസെന്റ് അബുബക്കറും 66-ാം മിനിറ്റിൽ മോട്ടിംഗും സെർബിയൻ വലകുലുക്കിയത്.
അവസാന മിനിറ്റുകളിൽ വിജയഗോളിനായി ഇരുടീമുകളും കിണഞ്ഞു പരിശ്രമിച്ചെങ്കിലും ഫലം കണ്ടില്ല.
അടി-തിരിച്ചടി..ഗോൾവർഷം.., കാമറൂണ്‍-സെർബിയ മത്സരം സമനിലയിൽ
06:12 PM Nov 28, 2022 | Deepika.com