സ്വര്‍ണക്കടത്ത് കേസിലെ ഇഡി ഹര്‍ജി; സുപ്രീംകോടതി വിശദമായ വാദം കേള്‍ക്കും

12:58 PM Nov 28, 2022 | Deepika.com
ന്യൂഡല്‍ഹി: സ്വര്‍ണക്കടത്ത് കേസ് കേരളത്തിനു പുറത്തേക്ക് മാറ്റണമെന്ന ഇഡി ഹര്‍ജിയില്‍ സുപ്രീംകോടതി വിശദമായ വാദം കേള്‍ക്കും. വിചാരണക്കോടതിയിലെ നടപടികളുടെ പുരോഗതി അറിഞ്ഞശേഷം വാദം കേള്‍ക്കുന്ന തീയതി അറിയിക്കുമെന്നും കോടതി പറഞ്ഞു.

സ്വര്‍ണക്കടത്ത് കേസിലെ വിചാരണ നടപടികള്‍ ബംഗളൂരുവിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ടാണ് ഇഡി സുപ്രീംകോടതിയെ സമീപിച്ചത്. അസാധാരണമായ സാഹചര്യങ്ങള്‍ ഉണ്ടാകുമ്പോള്‍ മാത്രമാണ് ഒരു സംസ്ഥാനത്തുനിന്ന് മറ്റൊരു സംസ്ഥാനത്തേയ്ക്ക് കേസ് മാറ്റുകയെന്ന് കോടതി പറഞ്ഞു.

ഈ രണ്ട് സംസ്ഥാനങ്ങളിലും വ്യത്യസ്ത പാര്‍ട്ടികളാണ് ഭരിക്കുന്നത്. ഈ കേസുമായി ബന്ധപ്പെട്ട് ചില രാഷ്ട്രീയ വിഷയങ്ങളുണ്ട്. അതുകൊണ്ട് വിശദമായി പരിശോധിച്ചശേഷം മാത്രമേ ഇക്കാര്യത്തില്‍ തീരുമാനമെടുക്കാനാവൂ എന്നും കോടതി പറഞ്ഞു.

സംസ്ഥാന സര്‍ക്കാരിലെ ഉന്നതരുമായി കേസിലെ പ്രതികള്‍ക്ക് ബന്ധമുണ്ടെന്നും അതിനാല്‍ വിചാരണ നടപടികളെ സ്വാധീനിക്കാൻ സാധ്യതയുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് ഇഡി കോടതിയെ സമീപിച്ചത്. ജസ്റ്റീസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിച്ചത്.