ദോഹ: ഖത്തർ ലോകകപ്പ് ഫുട്ബോൾ ഗ്രൂപ്പ് എഫിൽ ക്രൊയേഷ്യയുടെ തിരിച്ചുവരവ് ജയം. ഒരു ഗോളിനു പിന്നിട്ടുനിന്നശേഷം നാല് ഗോൾ തിരിച്ചടിച്ച് ക്രൊയേഷ്യ 4-1ന് കാനഡയെ തകർത്തു. ഈ ജയത്തോടെ ക്രൊയേഷ്യ ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്തെത്തി. രണ്ടാം തോൽവിയോടെ കാനഡ നോക്കൗട്ട് കാണാതെ പുറത്തേയ്ക്കും.
രണ്ടാം മിനിറ്റിൽ അൽഫോൻസോ ഡേവിസിന്റെ ഹെഡർ ഗോളിലൂടെ കാനഡ ക്രൊയേഷ്യയെ ഞെട്ടിച്ചത്.. ബുച്നന്റെ ക്രോസിൽനിന്നായിരുന്നു ഡേവിസിന്റെ ഹെഡർ ഗോൾ. ലോകകപ്പ് ചരിത്രത്തിൽ കാനഡയുടെ ആദ്യ ഗോൾ എന്ന റിക്കാർഡും ഡേവിസ് സ്വന്തമാക്കി.
36-ാം മിനിറ്റിൽ ആന്ദ്രേഷ് ക്രമാറിക്കിലൂടെ ക്രൊയേഷ്യ ഗോൾ മടക്കി. 44-ാം മിനിറ്റിൽ മാർക്കൊ ലിവായയിലൂടെ ക്രൊയേഷ്യ ലീഡെടുത്തു. 70-ാം മിനിറ്റിൽ ക്രമാറിക്കിന്റെ രണ്ടാം ഗോൾ. ക്രൊയേഷ്യ 3-1ന് മുന്നിൽ. ലോവ്റൊ മയർ (90+4’) ആണ് ക്രൊയേഷ്യയുടെ നാലാം ഗോൾ നേടിയത്.
ക്രൊയേഷ്യൻ വെടിക്കെട്ട്, കാനഡ തരിപ്പണം
12:12 AM Nov 28, 2022 | Deepika.com