ആം ആദ്മി യോഗത്തിനിടെ കല്ലേറ്; ഒരു കുട്ടിക്ക് പരിക്ക്

12:09 PM Nov 27, 2022 | Deepika.com
അഹമ്മദാബാദ്: ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ ആം ആദ്മി പാർട്ടി വേദിയിലുണ്ടായ കല്ലേറിൽ ഒരു കുട്ടിക്ക് പരിക്കേറ്റു. സൂറത്ത് പഞ്ചവാടി സ്വദേശിയായ ഹർഷ് ഗോഹിലിനാണ് പരിക്കേറ്റത്. കല്ലേറ് നടത്തിയത് ബിജെപിയാണെന്ന ആരോപണം ആപ്പ് ഉയർത്തിയതോടെ സംഭവം വൻ രാഷ്ട്രീയ വിവാദങ്ങൾക്ക് തിരികൊളുത്തിയിരിക്കുകയാണ്.

ശനിയാഴ്ച വൈകിട്ട് സൂറത്തിലെ കടാഗ്രാം മണ്ഡലത്തിൽ ആപ്പ് നടത്തിയ പ്രചരണയോഗത്തിനിടെയാണ് സംഭവം നടന്നത്. സമ്മേളനവേദിയിലെ മുൻനിരയിൽ ഇരുന്നവർക്ക് നേരെ അജ്ഞാതർ നടത്തിയ കല്ലേറിൽ പരിക്കേറ്റ കുട്ടിയുടെ തല പൊട്ടി രക്തം വാർന്നിരുന്നു.

സംഭവം ശ്രദ്ധയിൽപ്പെട്ട മുഖ്യമന്ത്രി സ്ഥാനാർഥി ഇസുധൻ ഗഡ്‌വി അ‌ടക്കമുള്ള നേതാക്കൾ ചേർന്നാണ് കുട്ടിയെ ആശുപത്രിയിലെത്തിച്ചത്.