ന്യൂഡൽഹി: ശ്രദ്ധ വാള്‍ക്കർ കൊലക്കേസിലെ പ്രതി അഫ്താബ് പൂനാവാല ജുഡീഷൽ കസ്റ്റഡിയിൽവിട്ടു. ഡൽഹി കോടതി 13 ദിവസത്തേക്കാണ് അഫ്താബിനെ ജുഡീഷൽ കസ്റ്റഡിയിൽവിട്ടത്. ഇയാളെ കസ്റ്റഡിയിൽ വേണമെന്ന് ഡൽഹി പോലീസ് കോടതിയിൽ ആവശ്യപ്പെട്ടിരുന്നു.
വൈകുന്നേരത്തോടെ അഫ്താബിനെ തിഹാർ ജയിലിലേക്ക് മാറ്റി. രാവിലെ വൈദ്യപരിശോധനയ്ക്ക് കൊണ്ടുപോയ അംബേദ്കർ ഹോസ്പിറ്റലിൽ നിന്ന് വീഡിയോ കോൺഫറൻസ് വഴിയാണ് അഫ്താബിനെ കോടതിയിൽ ഹാജരാക്കിയത്. പൊതുജനങ്ങളിൽ നിന്നും മാധ്യമങ്ങളിൽ നിന്നും അഫ്താബിനെ അകറ്റി നിർത്താൻ പോലീസ് ശ്രമിക്കുകയാണ്.
ശ്രദ്ധയെ കൊലപ്പെടുത്തി 35 കഷ്ണങ്ങളാക്കി ഫ്രിഡ്ജില്‍ വച്ചതിന് ശേഷം അഫ്താബ് യുവ വനിതാ ഡോക്ടറെ ഫ്ളാറ്റിലേക്ക് ക്ഷണിച്ചതായി പോലീസ് കണ്ടെത്തിയിരുന്നു. ഡേറ്റിംഗ് ആപ്പിലൂടെയാണ് അഫ്താബ് ഈ സ്ത്രീയെ പരിചയപ്പെട്ടത്.
ക്ലിനിക്കല്‍ സൈക്കോളജിസ്റ്റായ ഇവരെ ബംബിള്‍ എന്ന ഡേറ്റിംഗ് ആപ്പിലൂടെയാണ് അഫ്താബ് പരിചയപ്പെട്ടത്. പിന്നീട് ഇവരെ ഫ്ളാറ്റിലേക്ക് ക്ഷണിച്ചു.
യുവതിയില്‍ നിന്ന് പോലീസ് വിവരംതേടി. കൂടാതെ ഡേറ്റിംഗ് ആപ്പ് അധികൃതരുമായും പോലീസ് ബന്ധപ്പെട്ടു. ഈ ആപ്പ് വഴിയാണ് അഫ്താബ് ശ്രദ്ധയു മായും പരിചയപ്പെട്ടത്.
ശ്രദ്ധ വാള്‍ക്കർ കൊലക്കേസ്: അഫ്താബ് പൂനാവാല ജുഡീഷൽ കസ്റ്റഡിയിൽ
07:04 PM Nov 26, 2022 | Deepika.com