മുംബൈ: എൽഗാർ പരിഷദ് കേസിൽ ശിക്ഷയനുഭവിക്കുന്ന പ്രഫസർ ആനന്ദ് തെൽതുംബ്ഡെ ജയിൽ മോചിതനായി. തെൽതുംബ്ഡെയ്ക്ക് ജാമ്യം അനുവദിച്ച ബോംബെ ഹൈക്കോടതി വിധിക്കെതിരെ എൻഐഎ നൽകിയ ഹർജി സുപ്രീം കോടതി തള്ളിയതോടെയാണ് മോചനം സാധ്യമായത്.
ജാമ്യ നടപടികൾ പൂർത്തിയാക്കിയതോടെ നവി മുംബൈയിലെ ടലോജ ജയിലിൽ നിന്ന് ശനിയാഴ്ച ഉച്ചയോടെയാണ് തെൽതുംബ്ഡെ മോചിതനായത്.
2018 ജനുവരി ഒന്നിന് മഹാരാഷ്ട്രിയിലെ ഭീമാ കൊറേഗാവ് മേഖലയിൽ ദളിത് സംഘടനകൾ നടത്തിയ സമ്മേളനം അക്രമാസക്തമായത് തലേ ദിവസം എൽഗാർ പരിഷദ് എന്ന പേരിൽ തെൽതുംബ്ഡെയുടെ നേതൃത്വത്തിൽ നടത്തിയ യോഗം മൂലമാണെന്ന് എൻഐഐ ആരോപിക്കുന്നത്.
യുഎപിഎ പ്രകാരം കേസെടുത്ത തെൽതുംബ്ഡെയെ 2020 ഏപ്രിൽ 14-നാണ് കസ്റ്റഡിയിലെടുത്തത്. പരിഷദിൽ പങ്കെടുത്തവർക്ക് മാവോയിസ്റ്റ് ബന്ധമുണ്ടെന്നും രാജ്യരക്ഷയെ ബാധിക്കുന്ന പ്രവർത്തനങ്ങളിൽ ഏർപ്പെട്ടതായും എൻഐഎ ആരോപിച്ചിരുന്നു.
ആനന്ദ് തെൽതുംബ്ഡെ ജയിൽ മോചിതനായി
03:40 PM Nov 26, 2022 | Deepika.com