പിഎസ്എൽവി-സി 54 വിജയകരമായി വിക്ഷേപിച്ചു

02:28 PM Nov 26, 2022 | Deepika.com
ശ്രീഹരിക്കോട്ട: പിഎസ്എല്‍വി-സി54 വിക്ഷേപിച്ചു. ഇന്ന് രാവിലെ 11.56ന് ശ്രീഹരിക്കോട്ടയിലെ ഒന്നാം വിക്ഷേപണത്തറയില്‍ നിന്നാണ് റോക്കറ്റിന്‍റെ വിക്ഷേപണം നടന്നത്.

ദൗത്യത്തിന്‍റെ ആദ്യഘട്ടം വിജയമാണ്. ഭൗമ നിരീക്ഷണ ഉപഗ്രഹമായ ഓഷ്യന്‍സാറ്റ് ഉള്‍പ്പടെ ഒന്‍പത് ഉപഗ്രഹങ്ങളുമായാണ് പിഎസ്എല്‍വി-സി54 കുതിച്ചത്. 1172 കിലോ ഭാരമുള്ള ഓഷ്യന്‍സാറ്റാണ് വിക്ഷേപണത്തിലെ ഏറ്റവും പ്രധാന ഉപഗ്രഹം.



വിക്ഷേപണം കഴിഞ്ഞ് ഏകദേശം 20 മിനിറ്റിനുള്ളിൽ 742 കിലോമീറ്റർ ഉയരത്തിൽ എത്തിയ ശേഷം ഓഷ്യൻസാറ്റ് വേർപെട്ടു. റോക്കറ്റ് 516 കിലോമീറ്ററിലേക്കു താഴ്ത്തിയാണ് അടുത്ത ഉപഗ്രഹം സ്ഥാപിക്കുന്നത്. അവസാന ഉപഗ്രഹം 528 കിലോമീറ്റർ ഉയരത്തിലാണു സ്ഥാപിക്കുന്നത്. ദൗത്യം പൂർത്തിയാകാൻ ഒരുമണിക്കൂർ കൂടി വേണ്ടിവരും.

ഓഷ്യൻസാറ്റ് ശ്രേണിയിലെ മൂന്നാം തലമുറ ഉപഗ്രഹമാണ് ഭൗമ നിരീക്ഷണ ഉപഗ്രഹം-6 (ഇഒഎസ്–6). ഇന്ത്യയുടെ സഹകരണത്തോടെ ഭൂട്ടാൻ വികസിപ്പിച്ച ഉപഗ്രഹം ഐഎൻഎസ് 2ബി, സ്വകാര്യ സ്റ്റാർട്ടപ്പ് പിക്സൽ ഇന്ത്യയുടെ "ആനന്ദ്', ബഹിരാകാശ സ്റ്റാർട്ടപ്പായ ധ്രുവ സ്‌പേസിന്‍റെ "തൈബോൾട്ട്' (രണ്ട് ഉപഗ്രഹങ്ങൾ) യുഎസിന്‍റെ സ്പേസ് ഫ്ലൈറ്റ് ഇൻക് വികസിപ്പിച്ച നാല് ഉപഗ്രഹങ്ങൾ എന്നിവയാണ് ഇന്നു ഭ്രമണപഥത്തിലെത്തിയത്.

ഇഒഎസ്, ഐഎൻഎസ് 2ബി എന്നിവ ഒഴികെ മറ്റുള്ളവയെല്ലാം വാണിജ്യ വിക്ഷേപണങ്ങളാണ്.