കടൽക്കൊല കേസ്; ബോട്ടിലുണ്ടായിരുന്ന എല്ലാവരും നഷ്ടപരിഹാരത്തിന് അർഹരെന്ന് സുപ്രീംകോടതി

03:03 PM Nov 25, 2022 | Deepika.com
ന്യൂഡൽഹി: ക‌ടൽക്കൊലക്കേസിൽ ബോട്ടിലുണ്ടായിരുന്ന എല്ലാവർക്കും നഷ്ടപരിഹാരം നൽകണമെന്ന് സുപ്രീംകോടതി. സംഭവസമയം ബോട്ടിലുണ്ടായിരുന്ന ഒൻപത് പേർക്ക് അഞ്ച് ലക്ഷം രൂപ വീതം നൽകാൻ സുപ്രീംകോടതി ഉത്തരവിട്ടു.

ബോട്ട് ഉടമയ്ക്ക് നൽകുന്ന നഷ്ടപരിഹാര തുകയായ രണ്ട് കോടിയിൽ നിന്ന് ഈ തുക നൽകാനാണ് കോടതി നിർദേശം. തുക കൃത്യമായി നൽകാൻ കേരള ഹൈക്കോടതി രജിസ്ട്രിക്ക് കോടതി നിർദേശം നല്‍കി.

2012 ഫെബ്രുവരി 15 നാണ് സെന്‍റ് ആന്‍റണീസ് എന്ന ബോട്ടിലെ ജീവനക്കാരെ ഇറ്റാലിയൻ കപ്പൽ എൻട്രിക്ക ലെക്സിയിലെ നാവികർ വെടിവെച്ചു കൊന്നത്. നീണ്ടകര സ്വദേശികളായ രണ്ട് മത്സ്യത്തൊഴിലാളികളാണ് കൊല്ലപ്പെട്ടത്.

കപ്പലിൽ സുരക്ഷാ ജോലി ചെയ്തിരുന്ന ഇറ്റാലിയൻ നാവികസേനാംഗങ്ങളായ സാൽവത്തോറെ ജിറോണിൻ, മസിമിലാനോ ലത്തോറെ എന്നിവരായിരുന്നു പ്രതികൾ.