എന്‍‌റിക്ക ലെക്സി കേസ്; ദീർഘമായ ഇടവേളയ്ക്ക് ശേഷം ഇന്ന് സുപ്രീംകോടതി പരിഗണിക്കും

07:53 AM Nov 25, 2022 | Deepika.com
ന്യൂഡൽഹി: ഇറ്റാലിയൻ എണ്ണക്കപ്പൽ എൻറിക്ക ലെക്സിയിലെ നാവികരുടെ വെടിയേറ്റു രണ്ട് മത്സ്യത്തൊഴിലാളികൾ മരിച്ച കേസുമായി ബന്ധപ്പെട്ട വിഷയം ദീർഘമായ ഇടവേളയ്ക്ക് ശേഷം ഇന്ന് സുപ്രീംകോടതി പരിഗണിക്കും. ജസ്റ്റീസ് എം.ആർ. ഷാ അധ്യക്ഷനായ ബഞ്ചാണ് കേസ് കേൾക്കുക.

ഇറ്റലി നൽകിയ നഷ്ടപരിഹാരതുകയിലെ ബോട്ടുടമയുടെ ഭാഗമായ രണ്ട് കോടിയിൽ നിന്ന് തങ്ങൾക്കും വിഹിതം കിട്ടണമെന്ന് ആവശ്യപ്പെട്ട് തൊഴിലാളികൾ സമർപ്പിച്ച ഹർജിയാണ് കോടതി കേൾക്കുന്നത്.

ഇറ്റലി സർക്കാർ 10 കോടി രൂപയാണ് നഷ്ടപരിഹാരം നൽകിയത്. മരിച്ച രണ്ട് മത്സ്യത്തൊഴിലാളികളുടെ ബന്ധുക്കൾക്ക് നാലു കോടി രൂപ വീതവും തകർന്ന സെന്‍റ് ആന്‍റണി ബോട്ടിന്‍റെ ഉടമയ്ക്ക് രണ്ടു കോടി രൂപയുമാണ് നൽകിയത്.

ആലപ്പുഴ തോട്ടപ്പള്ളി തീരക്കടലിൽ 2012 ഫെബ്രുവരി 15-നാണ് എൻറിക്ക ലെക്സി കപ്പലിൽ നിന്ന് വെടിവയ്പുണ്ടായത്.