തൃശൂര്‍: കാട്ടുകൊന്പൻ കബാലിയുടെ ആക്രമണം കണക്കിലെടുത്ത് അതിരപ്പിള്ളി-മലക്കപ്പാറ റൂട്ടിൽ യാത്രാനിയന്ത്രണം. ഈ റൂട്ടിൽ ഒരാഴ്ചത്തേക്ക് ടൂറിസ്റ്റുകളെ കടത്തി വിടില്ല. രാത്രി യാത്രയ്ക്കും നിയന്ത്രണം ഏർപ്പെടുത്തി. ആവശ്യസർവീസ് മാത്രമേ ഈ റൂട്ടിൽ ഇനി അനുവദിക്കൂ.
കബാലിയെ വനംവകുപ്പ് നിരീക്ഷിക്കും. കഴിഞ്ഞ ദിവസങ്ങളിൽ കാട്ടുകൊന്പൻ വാഹനങ്ങൾ ആക്രമിച്ചിരുന്നു.
ചാലക്കുടിയില്‍നിന്ന് ബുധനാഴ്ച മലക്കപ്പാറയിലേക്ക് പോയ കെഎസ്ആര്‍ടിസി ബസിനു നേരെയും കബാലിയുടെ ആക്രമണം ഉണ്ടായിരുന്നു. വാഹനത്തിനു നേരെ പാഞ്ഞടുത്ത കാട്ടാന ബസിനെ കൊമ്പില്‍ കുത്തി ഉയര്‍ത്തി താഴെ വയ്ക്കുകയായിരുന്നു. രണ്ടുമണിക്കൂറിലേറെ ആന ബസിനു മുന്നില്‍ നിലയുറപ്പിച്ച് പരിഭ്രാന്തി പരത്തി.
കഴിഞ്ഞയാഴ്ച സ്വകാര്യ ബസിനു നേരെയും കബാലിയുടെ ആക്രമണമുണ്ടായിരുന്നു. ആന വാഹനത്തിനു നേരെ പാഞ്ഞടുത്തതോടെ എട്ട് കിലോമീറ്ററോളം ബസ് പിന്നോട്ടെടുത്താണ് രക്ഷപെട്ടത്.
കബാലി..ഡാ.., അതിരപ്പിള്ളി-മലക്കപ്പാറ റൂട്ടിൽ യാത്രാനിയന്ത്രണം
08:57 PM Nov 24, 2022 | Deepika.com