ശബരിമല: റെയിൽവേ അമിത ടിക്കറ്റ് നിരക്ക് പിൻവലിക്കണമെന്ന് മന്ത്രി അബ്ദുറഹ്മാൻ

12:00 AM Nov 23, 2022 | Deepika.com
തിരുവനന്തപുരം: ശബരിമല തീർഥാടകരിൽനിന്ന് റെയിൽവേ അമിത ടിക്കറ്റ് നിരക്ക് ഈടാക്കുന്നത് കൊടിയ ചൂഷണമാണെന്നും ഇത് അവസാനിപ്പിക്കണമെന്നും മന്ത്രി വി. അബ്ദുറഹ്മാൻ. ശബരിമല സ്പെഷൽ ട്രെയിനുകളിൽ ഉയർന്ന അധിക നിരക്ക് ഈടാക്കുന്ന സാഹചര്യത്തിൽ കേന്ദ്ര റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവിന് സംസ്ഥാനത്തെ റെയിൽവേ ചുമതലയുള്ള മന്ത്രിയായ അബ്ദുറഹ്മാൻ കത്തയച്ചു.

ശബരിമല തീർഥാടകരെ ചൂഷണം ചെയ്യുന്ന നീക്കം അനുവദിക്കാൻ കഴിയില്ല. ഹൈദരബാദ് കോട്ടയം യാത്രയ്ക്ക് 590 രൂപയാണ് സ്ലീപ്പർ നിരക്ക്. എന്നാൽ, ശബരി സ്പെഷൽ ട്രെയിൻ നിരക്ക് 795 രൂപയാണ്. 205 രൂപ അധികമായി ഈടാക്കുന്നു.

ജാതിമത ഭേദമില്ലാതെ എല്ലാ വിഭാഗങ്ങളും എത്തുന്ന രാജ്യത്തെ പ്രധാന തീർഥാടന കേന്ദ്രമാണ് ശബരിമല. തീർഥാടന കേന്ദ്രത്തിലേക്ക് നടത്തുന്ന വിശുദ്ധ യാത്രയെ കച്ചവടക്കണ്ണോടെ കാണുന്നതു ശരിയല്ല. ഇന്ത്യയുടെ നാനാ ഭാഗങ്ങളിൽ നിന്ന് ആയിരക്കണക്കിന് ഭക്തരാണ് തീർഥാടന കാലത്ത് ശബരിമലയിൽ എത്തുന്നത്.

സാധാരണക്കാരും സാന്പത്തികമായി പിന്നാക്കം നിൽക്കുന്നവരുമാണ് ശബരിമല തീർഥാടനത്തിന് പ്രധാനമായും ട്രെയിൻ ആശ്രയിക്കുന്നത്. വിഷയത്തിൽ കേന്ദ്ര റെയിൽവേ മന്ത്രി അടിയന്തിരമായി ഇടപെടണമെന്നും അമിതനിരക്ക് പിൻവലിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.