ശശി തരൂർ പാണക്കാട് എത്തി; ലീഗ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തി

11:59 AM Nov 22, 2022 | Deepika.com
മലപ്പുറം: വിവാദങ്ങള്‍ക്കിടെ കോൺഗ്രസ് നേതാവ് ശശി തരൂര്‍ പാണക്കാട്ടെത്തി മുസ്‌ലീം ലീഗ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തി. ശശി തരൂരിന്‍റെ സന്ദര്‍ശനത്തോട് അനുബന്ധിച്ച് ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍, പി.കെ. കുഞ്ഞാലിക്കുട്ടി തുടങ്ങിയവര്‍ പാണക്കാട്ട് എത്തിയിരുന്നു.

രാഷ്ട്രീയം മാത്രമാണ് തങ്ങള്‍ സംസാരിച്ചതെന്ന് കൂടിക്കാഴ്ചയ്ക്കു ശേഷം പി.കെ. കുഞ്ഞാലിക്കുട്ടി മാധ്യമങ്ങളോടു പറഞ്ഞു. യുഡിഎഫിന്‍റെ പൊതുരാഷ്ട്രീയമാണ് ശശി തരൂരുമായി സംസാരിച്ചത്. കോണ്‍ഗ്രസിലെ ആഭ്യന്തര കാര്യങ്ങള്‍ സംസാരിച്ചില്ല. കോണ്‍ഗ്രസിന്‍റെ കാര്യങ്ങളില്‍ ലീഗ് ഇടപെടില്ലെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേർത്തു.

അതേസമയം, പാണക്കാട് സന്ദര്‍ശനത്തില്‍ അസാധാരണത്വമില്ലെന്ന് ശശി തരൂര്‍ പറഞ്ഞു. പാര്‍ട്ടിയില്‍ ഗ്രൂപ്പുണ്ടാക്കാന്‍ താനില്ല. പാര്‍ട്ടിയെ മുന്നോട്ട് നയിക്കാനുള്ള ശ്രമങ്ങള്‍ മാത്രമാണ് നടത്തുന്നത്.

ഇനിയൊരു ഗ്രൂപ്പുണ്ടാക്കുന്നുണ്ടെങ്കില്‍ അത് ഒരുമയുടെ ഗ്രൂപ്പാകണം. എല്ലാവരെയും ഒരുമിപ്പിച്ചുകൊണ്ടുള്ള രാഷ്ട്രീയമാണ് തന്‍റെ ലക്ഷ്യം. താന്‍ പങ്കെടുത്ത യോഗങ്ങള്‍ സൗഹാര്‍ദസമ്മേളനങ്ങളാണെന്നും തരൂര്‍ പറഞ്ഞു.