ജാവ: ഇന്തോനേഷ്യയിലെ ജാവയിലുണ്ടായ ഭൂകമ്പത്തിൽ മരിച്ചവരുടെ എണ്ണം 162 ആയി. നൂറിലേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പതിനായിരത്തിലേറെ ആളുകൾ ഭവനരഹിതരായി.
പടിഞ്ഞാറൻ ജാവയിലെ സിയാൻജൂർ പട്ടണത്തിലാണ് ഭൂകമ്പം ഉണ്ടായത്. റിക്ടർ സ്കെയിലിൽ 5.6 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂചലനമായിരുന്നു. തകർന്ന കെട്ടിടങ്ങൾക്കടിയിൽ കുടുങ്ങിക്കിടക്കുന്നവർക്കായി തെരച്ചിൽ രാത്രി വൈകിയും തുടരുകയാണ്.
ജനസാന്ദ്രതയുള്ളതും മണ്ണിടിച്ചിലിന് സാധ്യതയുള്ളതുമായ പ്രദേശത്താണ് ഭൂകമ്പം ഉണ്ടായതെന്ന് റീജിയണൽ ഗവർണർ റിദ്വാൻ കാമിൽ പറഞ്ഞു. 13,000-ത്തിലധികം ആളുകളെ മാറ്റിപ്പാർപ്പിച്ചതായും 2,200 വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചതായും കാമിൽ പ്രാദേശിക മാധ്യമങ്ങളോട് അറിയിച്ചു.
ഇന്തോനേഷ്യ വിറച്ചു; ഭൂകമ്പത്തിൽ മരിച്ചവരുടെ എണ്ണം 162 ആയി
11:48 PM Nov 21, 2022 | Deepika.com