പരിക്കിന്‍റെ പിടിയിൽ ബെൽജിയവും; ലുക്കാക്കുവിന് രണ്ട് മത്സരങ്ങൾ നഷ്‌ടമാകും

01:00 AM Nov 21, 2022 | Deepika.com
ദോഹ: ഖത്തർ ലോകകപ്പിൽ പരിക്കിന്‍റെ കളി തുടരുന്നു. ബെൽജിയം ഗോൾ മെഷീൻ റൊമേലു ലുക്കാക്കുവിന് ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ രണ്ട് മത്സരങ്ങൾ നഷ്‌ടമാകും. ഹാംസ്ട്രിംഗ് ഇഞ്ചുറി കാരണം വിശ്രമത്തിലായ സൂപ്പർ സ്ട്രൈക്കറിന്‍റെ സേവനം ആദ്യ മത്സരങ്ങളിൽ ലഭിക്കില്ലെന്നും ക്രൊയേഷ്യക്കെതിരായ അവസാന ഗ്രൂപ്പ് മത്സരത്തിൽ താരം തിരിച്ചെത്തുമെന്നും ടീം അറിയിച്ചു.

വെള്ളിയാഴ്ച ഖത്തറിൽ എത്തിയെങ്കിലും താരം പരിശീലന സെഷനിൽ പങ്കെടുത്തിരുന്നില്ല. പൂർണമായി ഫിറ്റ് അല്ലായിരുന്നിട്ടും ലുക്കാക്കുവിനെ കോച്ച് മാർട്ടിനസ് ഖത്തറിലേക്ക് കൂട്ടുകയായിരുന്നു. ബെൽജിയത്തിന്‍റെ എക്കാലത്തെയും ടോപ് സ്കോററാണ് ലുക്കാക്കു. 102 മത്സരങ്ങളിൽ നിന്നായി 68 ഗോളുകളാണ് ലുക്കാക്കു നേടിയത്.

ലോക റാങ്കിംഗില്‍ രണ്ടാം സ്ഥാനത്തുള്ള ബെൽജിയത്തിന്‍റെ ഗ്രൂപ്പ് എഫിലെ എതിരാളികൾ കാനഡ, ക്രൊയേഷ്യ, മൊറോക്കോ എന്നിവരാണ്.