"തരൂരിനാണോ വേദികൾക്ക് ദൗർലഭ്യം..'; യൂത്ത് കോൺഗ്രസിനെ വിമർശിച്ച് ശബരീനാഥൻ

01:37 AM Nov 20, 2022 | Deepika.com
തിരുവനന്തപുരം: "യൂത്ത് കോൺഗ്രസ്-ശശി തരൂർ വിവാദത്തിൽ' തരൂരിന് പിന്തുണയുമായി മുൻ എംഎൽഎയും യൂത്ത് കോൺഗ്രസ് ഉപാധ്യക്ഷനുമായ കെ.എസ്.ശബരീനാഥൻ. ശശി തരൂർ പങ്കെടുക്കുന്നതിനാൽ കോഴിക്കോട് നടത്താനിരുന്ന പരിപാടിയിൽ നിന്ന് യൂത്ത് കോൺഗ്രസ് പിൻമാറിയ സാഹചര്യത്തിലാണ് സംഘടനയെ വിമർശിച്ച് ഉപാധ്യക്ഷൻ തന്നെ രംഗത്ത് വന്നിരിക്കുന്നത്.

ഒഴിവാക്കാമായിരുന്നു വിവാദമായിരുന്നു ഇതെന്നും ശശി തരൂരിനാണോ ഈ ലോകത്തിൽ വേദികൾക്ക് ദൗർലഭ്യമെന്ന് യൂത്ത് കോൺഗ്രസ് ചിന്തിക്കണമെന്നും ശബരീനാഥൻ ഫേസ്ബുക്കിൽ കുറിച്ചു. മലബാറിന്‍റെ മണ്ണിൽ കോൺഗ്രസിന്‍റെ മതേതര സ്വഭാവം ഉയർത്തികാട്ടുവാൻ ഈ പ്രോഗ്രാമിലൂടെ ശശി തരൂരിന് കഴിയുമായിരുന്നു. എന്നാൽ ഈ പ്രോഗ്രാം മാറ്റാൻ ചില കേന്ദ്രങ്ങളിൽ നിന്ന് നിർദേശം വന്നു എന്ന് മാധ്യമങ്ങളിലൂടെ അറിഞ്ഞു. എന്തിനാണ് ഇത്തരത്തിലൊരു നടപടി- ശബരീ കൂട്ടിച്ചേർത്തു.

അതേസമയം, തന്‍റെ പര്യടനത്തിന് പാർട്ടിയിൽനിന്ന് വിലക്കില്ലെന്ന് ശശി തരൂർ എംപി പറഞ്ഞു. പാർട്ടിയിൽ തനിക്ക് ശത്രുക്കളില്ലെന്നും ശശി തരൂർ മാധ്യമങ്ങളോടു പറഞ്ഞു. യൂത്ത് കോൺഗ്രസ് പിൻമാറിയതിനെ കുറിച്ച് അവരോട് ചോദിക്കണമെന്നും അദ്ദേഹം പറഞ്ഞു.