സിഡ്നി ഏകദിനത്തിലും ഓസീസിന് ജയം; പരമ്പര

05:19 PM Nov 19, 2022 | Deepika.com
സിഡ്നി: ട്വന്‍റി-20, ഏകദിന ലോകചാമ്പ്യൻമാരായ ഇംഗ്ലണ്ടിനെ വീഴ്ത്തി ഓസ്ട്രേലിയ ഏകദിന പരമ്പര സ്വന്തമാക്കി. രണ്ടാം ഏകദിനത്തിൽ 72 റൺസിന്‍റെ മിന്നും ജയമാണ് ഓസീസ് നേടിയത്. ആദ്യ ഏകദിനത്തിലും വിജയിച്ച ഓസീസ് മൂന്ന് മത്സര പരമ്പര സ്വന്തമാക്കി.

ഓസീസ് ഉയര്‍ത്തിയ 281 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇംഗ്ലണ്ട് 38.5 ഓവറില്‍ 208 റണ്‍സ് നേടി ഓൾഔട്ടായി. സാം ബില്ലിംഗ്സ് (71), ജയിംസ് വിൻസ് (60) എന്നിവരുടെ അർധ സെഞ്ചുറി പോരാട്ടം ഇംഗ്ലണ്ടിനെ ജയത്തിൽ എത്തിച്ചില്ല.

ഓസ്ട്രേലിയക്ക് വേണ്ടി മിച്ചല്‍ സ്റ്റാര്‍ക്കും ആദം സാംപയും നാല് വീതം വിക്കറ്റുകൾ പിഴുതു. ജോഷ് ഹേസിൽവുഡിന് രണ്ടു വിക്കറ്റ് ലഭിച്ചു. സ്റ്റാർക്കാണ് മാൻ ഓഫ് ദ മാച്ച്.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഓസീസ് സ്റ്റീവ് സ്മിത്ത് (94), മാർനസ് ലബുഷെയ്ൻ (58), മിച്ചൽ മാർഷ് (50) എന്നിവരുടെ അർധ സെഞ്ചുറി കരുത്തിലാണ് മികച്ച സ്കോർ പടുത്തുയർത്തിയത്. ഇംഗ്ലണ്ടിനായി സ്പിന്നർ ആദിൽ റഷീദ് മൂന്ന് വിക്കറ്റ് വീഴ്ത്തി. ക്രിസ് വോക്സ്, ഡേവിഡ് വില്ലി എന്നിവർ രണ്ടുവീതം വിക്കറ്റുകൾ നേടി.