കെ റെയില്‍ ഉപേക്ഷിക്കാന്‍ സര്‍ക്കാര്‍; കേന്ദ്രാനുമതിയോടെ മാത്രം തുടര്‍നടപടി

03:41 PM Nov 19, 2022 | Deepika.com
തിരുവനന്തപുരം: കെ റെയില്‍ പദ്ധതി തത്ക്കാലത്തേക്ക് ഉപേക്ഷിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനം. വ്യാപക എതിര്‍പ്പിനെ തുടര്‍ന്നാണ് നടപടി.

സാമൂഹിക ആഘാത പഠനം നടത്തുന്ന ഏജന്‍സിയുടെ കാലാവധി കഴിഞ്ഞതിനാല്‍ ഇത് പുതുക്കി നല്‍കാന്‍ കെ റെയില്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ സാമൂഹിക ആഘാത പഠനം ഇനി തുടരേണ്ടതില്ലെന്ന് സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു.

കേന്ദ്ര അനുമതിയുണ്ടെങ്കില്‍ മാത്രം നടപടികള്‍ തുടരാമെന്നാണ് നിര്‍ദേശം. സാമൂഹിക ആഘാത പഠനം വീണ്ടും തുടങ്ങില്ല. ഇതിനായി നിയോഗിച്ച റവന്യൂ ഉദ്യോഗസ്ഥരെ ഉടന്‍ തിരിച്ചുവിളിക്കും.

11 ജില്ലകളിലായി 205 ഉദ്യോഗസ്ഥരെയാണ് പഠനം നടത്താനായി നിയോഗിച്ചിരുന്നത്.

അതേസമയം പദ്ധതി ഉപേക്ഷിക്കാനുള്ള തീരുമാനത്തെ സ്വാഗതം ചെയ്ത് സമരസമിതി രംഗത്തെത്തി. സമരക്കാർക്കെതിരെ രജിസ്റ്റർ ചെയ്ത കേസുകൾ പിൻവലിക്കണമെന്നും സമിതി ആവശ്യപ്പെട്ടു.