പാക്കിസ്ഥാൻ അനുകൂല മുദ്രാവാക്യം: മൂന്ന് വിദ്യാർഥികൾക്കെതിരെ കേസ്

04:28 PM Nov 19, 2022 | Deepika.com
ബംഗളൂരു: കോളജിലെ സാംസ്കാരിക പരിപാടിക്കിടെ പാക്കിസ്ഥാൻ അനുകൂല മുദ്രാവാക്യം മുഴക്കിയ മൂന്ന് വിദ്യാർഥികളെ പോലീസ് അറസ്റ്റ് ചെയ്തു. ആര്യൻ, ദിനകർ, റിയ രവിചന്ദ്ര എന്നിവരെയാണ് ബംഗളൂരു പോലീസ് കസ്റ്റഡിയിലെടുത്തത്. സംഭവത്തിൽ ഗുഢാലോചനയില്ലെന്ന് തെളിഞ്ഞതോടെ ഇവരെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ട‌യ‌ച്ചു.

നഗരത്തിലെ സ്വകാര്യ കോളജിൽ നടന്ന ഘോഷ‌യാത്രയ്ക്കിടെ വിദ്യാർഥികൾ തങ്ങളുടെ ഇഷ്ട ഐപിഎൽ ടീമുകൾക്കായി മുദ്രാവാക്യങ്ങൾ മുഴക്കുന്നതിനിടെയാണ് പ്രതികൾ പാക്കിസ്ഥാൻ അനുകൂല മുദ്രാവാക്യം മുഴക്കിയത്. ഇതിൽ പ്രകോപിതരായ മറ്റ് വിദ്യാർഥികൾ ഇവരെ തടഞ്ഞുനിർത്തി മർദിച്ച ശേഷം "ജയ് ഹിന്ദ്', "ജയ കർണാടക' തുടങ്ങിയ മുദ്രാവാക്യങ്ങൾ ചൊല്ലാൻ നിർബന്ധിച്ചിരുന്നു.

വിദ്യാർഥികൾ ഖേദപ്രകടനം നടത്തിയതോടെ ഏവരും പിരിഞ്ഞ് പോയിരുന്നു. എന്നാൽ സംഭവത്തിന്‍റെ വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ വൈറലായതോ‌ടെ പോലീസ് കേസെ‌ടുത്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു.

ചോദ്യം ചെയ്യലിൽ ഭീകരവാദബന്ധം കണ്ടെത്താനായില്ലെന്നും വിദ്യാർഥികൾ തമാശയ്ക്ക് വേണ്ടിയാണ് പാക്കിസ്ഥാൻ അനുകൂല മുദ്രാവാക്യം മുഴക്കിയതെന്നും പോലീസ് അറിയിച്ചു.