"ബാറ്റും പാഡും അണിയും... പക്ഷെ മത്സരിക്കില്ല'; രാഹുലിനെ പരിഹസിച്ച് നേതാവ്

12:34 PM Nov 19, 2022 | Deepika.com
അഹമ്മദാബാദ്: ക്രിക്കറ്റ് മത്സരത്തിനായി ബാറ്റും പാഡുമണിഞ്ഞ ശേഷം പോരാട്ടത്തിൽ നിന്ന് പിന്മാറുന്ന വ്യക്തിയാണ് രാഹുൽ ഗാന്ധിയെന്ന് പരിഹസിച്ച് ആസാം മുഖ്യമന്ത്രി ഹിമന്ത ബിസ്വാ ശർമ. ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ ഭാഗമായി നടന്ന പൊതുസമ്മേളനത്തിലാണ് ശർമ ‌ഈ പരാമർശം നടത്തിയത്.

രാഹുലിനെ കുറച്ച് ദിവസങ്ങളായി ശ്രദ്ധിച്ച് വരികയാണെന്ന് പറഞ്ഞ ശർമ, ഗുജറാത്തിൽ മത്സരമുണ്ടെങ്കിൽ ഗോഹട്ടിയിൽ ബാറ്റും പാഡുമണിയുന്ന അദേഹം മത്സര സമയത്ത് പിന്മാറുമെന്ന് പരിഹസിച്ചു. ചരിത്രബോധമില്ലാത്തതിനാലാണ് വി. ഡി. സവർക്കരെ രാഹുൽ വിമർശിക്കുന്നതെന്നും ഗുജറാത്തിൽ ബിജെപിയ്ക്ക് വെല്ലുവിളികൾ ഇല്ലെന്നും ശർമ പറഞ്ഞു.